Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗോഡൗണിന്...

ഗോഡൗണിന് തീപിടിച്ചു

text_fields
bookmark_border
ഗോഡൗണിന് തീപിടിച്ചു
cancel

കോട്ടയം: പലചരക്കുസാധനങ്ങളുടെ മൊത്തവ്യാപാര കേന്ദ്രത്തിന് തീപിടിച്ച് വൻനഷ്ടം. എം.എൽ റോഡിൽ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റിന് എതിർവശത്ത ഗോഡൗണിനാണ് ബുധനാഴ്ച പുലർച്ച 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തിനശിച്ചു.

കോട്ടയം, ചങ്ങനാശ്ശേരി, പാമ്പാടി, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി പുലർച്ച അഞ്ചോടെയാണ് തീപൂർണമായി അണച്ചത്. തീ ആളിപ്പടർന്നതിനാൽ അകത്തുകയറാൻ സാധിച്ചില്ല. തുടർന്നു പുറത്തുനിന്ന് വെള്ളം അകത്തേക്ക് ഒഴിച്ച് തീയണക്കുകയായിരുന്നു.

പലചരക്കുസാധനങ്ങളുടെ മൊത്തവ്യാപാരത്തിനായി മാങ്ങാനം സ്വദേശി സുനിൽ വാടകക്കെടുത്ത കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം നശിച്ചു. നഷ്ടം കണക്കാക്കി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godownfire
News Summary - The godown caught fire
Next Story