യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
text_fieldsതലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽമൂന്നുപേരെ അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ (26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ ജിത്തുരാജ് (30), വൈക്കപ്രയാർ അമ്പതില്‍ വീട്ടിൽ അമൽ ഷാജി (26) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബറിൽ വടയാർ സ്വദേശിയായ യുവാവിനെ ഇവർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോലപ്പറമ്പ് ടൗൺ ഭാഗത്ത് രാത്രി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ഹെൽമെറ്റും കമ്പിവടിയും കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമിച്ചത്. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസെടുക്കുകയും ഇവരെ എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.ആർ. ജിജു, എസ്.ഐ ടി.ആർ. ദീപു, സി.പി.ഒമാരായ ഗിരീഷ്, എൻ.എസ്. സജീവ്, ഷിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.