Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാന്ത്വന സ്പര്‍ശം;...

സാന്ത്വന സ്പര്‍ശം; 253 റേഷന്‍ കാര്‍ഡുകള്‍ നല്‍കി

text_fields
bookmark_border
സാന്ത്വന സ്പര്‍ശം; 253 റേഷന്‍ കാര്‍ഡുകള്‍ നല്‍കി
cancel
camera_alt

നെടുംകുന്നം സെൻറ് ജോണ്‍സ് ഹാളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍

മന്ത്രി പി. തിലോത്തമന്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു

കോട്ടയം: ജില്ലയില്‍ രണ്ടു ദിവസത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി 2,18,75,500 രൂപ അനുവദിച്ചു. രണ്ടാം ദിവസം നെടുംകുന്നം സെൻറ് ജോണ്‍സ് ഹാളില്‍ നടന്ന ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അദാലത്തുകളില്‍ 1,00,70,500 രൂപയാണ് അപേക്ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ആദ്യ ദിവസം മീനച്ചില്‍, കോട്ടയം താലൂക്കുകളില്‍നിന്നുള്ള അപേക്ഷകളില്‍ 1,18,05,000 രൂപ അനുവദിച്ചിരുന്നു.

നാലു താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 397 അപേക്ഷകളില്‍ 253 കാര്‍ഡുകള്‍ അനുവദിച്ചു. ചൊവ്വാഴ്ചത്തെ അദാലത്തിന് മന്ത്രമാരായ പി. തിലോത്തമനും കെ. കൃഷ്ണന്‍കുട്ടിയും നേതൃത്വം നല്‍കി. ചങ്ങനാശ്ശേരി താലൂക്കിലെ അപേക്ഷകളാണ് രാവിലെ പരിഗണിച്ചത്.

ശാരീരിക പരിമിതികള്‍ ഉള്ളവരെ സദസ്സിലെത്തി നേരില്‍ കണ്ടാണ് മന്ത്രിമാര്‍ പരാതി പരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജില്ലയിലെ അവസാനത്തെ അദാലത് ബുധനാഴ്ച വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. വൈക്കം താലൂക്കിലെ പരാതികളാണ് ഈ അദാലത്തില്‍ പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtadalatswanthanasparsham
News Summary - swanthanasparsham in kottayam
Next Story