Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാമുകെൻറ വീട്ടിലെത്തി...

കാമുകെൻറ വീട്ടിലെത്തി ആത്മഹത്യശ്രമം: യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി

text_fields
bookmark_border
Women Crying
cancel

ഗാന്ധിനഗർ: കാമുകൻ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി. വാഴൂർ സ്വദേശിനി 26കാരിയാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് 23കാരനായ കാമുകെൻറ വീട്ടിലെത്തി യുവതി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ യുവതിയെ ഗാന്ധിനഗർ പൊലീസെത്തി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഒരുവർഷം മുമ്പ് കാമുകിയിൽനിന്ന് 35,000 രൂപ യുവാവ് കടംവാങ്ങിയിരുന്നു.

ഇതിൽ മടക്കിനൽകാൻ അവശേഷിച്ചിരുന്ന 6000 രൂപ നൽകാനായി കഴിഞ്ഞ വെള്ളിയാഴ്ച കാമുകനും മാതാവും കൂടി യുവതിയുടെ വീട്ടിലെത്തി. എന്നാൽ, യുവതി പണം വാങ്ങിയില്ല. ഇതിനെച്ചെല്ലി തർക്കവും സംഘർഷവുമുണ്ടായി.

ഇതിനുപിന്നാലെയാണ് ശനിയാഴ്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്നെങ്കിലും കുറച്ചുനാളായി ബന്ധമില്ലെന്നാണ് യുവാവ് പറയുന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് പിന്മാറാൻ പ്രേരിപ്പിച്ചതെന്നും ഇയാൾ പറയുന്നു. എന്നാൽ, വിവാഹ വാഗ്ദാനം നൽകിയതിനാലാണ് കാമുകന് പണം വായ്പ നൽകിയതെന്നും വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി പറയുന്നു. നിലവിൽ കേസെടുത്തിട്ടില്ലെന്നും യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attempt
News Summary - Suicide attempt at boyfriend's house: Progress in the health of the young woman
Next Story