Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.എം.എസ് കോളജിൽ...

സി.എം.എസ് കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം

text_fields
bookmark_border
സി.എം.എസ് കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം
cancel
camera_alt

സി.എം.എസ് കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു

പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്

വിദ്യാർഥികൾ തടിച്ചുകൂടിയപ്പോൾ

കോട്ടയം: സി.എം.എസ് കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും യൂനിറ്റ് ജനറൽ സെക്രട്ടറി നിഹാൽ അടക്കം മൂന്ന് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു.

പരിക്കേറ്റവരിൽ നിഹാലിനെയും എസ്.എഫ്.ഐ പ്രവർത്തകരെയും ജില്ല ആശുപത്രിയിലും രണ്ട് കെ.എസ്.യുക്കാരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ജില്ല ആശുപത്രിയിലും ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. പൊലീസെത്തി എല്ലാവരെയും പിരിച്ചുവിടുകയായിരുന്നു. കലാവേദിയുടെ നേതൃത്വത്തിൽ കെ.എസ്.യു കോളജിൽ സംഘടിപ്പിച്ച പരിപാടി എസ്.എഫ്.ഐ പ്രവർത്തകർ തടസ്സപ്പെടുത്തിയെന്നാണ് കെ.എസ്.യു പ്രവർത്തകർ ആരോപിക്കുന്നത്.

തുടർന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തുകയായിരുന്നു. അതേസമയം, തങ്ങൾ നേരത്തേ നിശ്ചയിച്ച പരിപാടി മൈക്കില്ലാതെ നടത്തുന്നതിനിടെ, മൈക്കുമായി എത്തി കെ.എസ്.യു പ്രവർത്തകർ അലങ്കോലമാക്കാൻ ശ്രമിക്കുകയും അതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയുമായിരുന്നുവെന്നാണ് എസ്.എഫ്.ഐ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMS CollegeSFI-KSU conflict
News Summary - SFI-KSU conflict in CMS College
Next Story