Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസെക്രട്ടറിയും...

സെക്രട്ടറിയും ഉദ്യോഗസ്ഥരും നിർദേശങ്ങൾ അനുസരിക്കുന്നില്ല–നഗരസഭ വൈസ് ചെയർമാൻ

text_fields
bookmark_border
സെക്രട്ടറിയും ഉദ്യോഗസ്ഥരും നിർദേശങ്ങൾ അനുസരിക്കുന്നില്ല–നഗരസഭ വൈസ് ചെയർമാൻ
cancel

കോട്ടയം: നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷവിമർശനവുമായി നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ.

സെക്രട്ടറിയും ഉദ്യോഗസ്ഥരും കൗൺസിൽ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്നും കൗൺസിലിനെ നോക്കുകുത്തിയാക്കി താന്തോന്നിത്തം കാണിക്കുകയാണെന്നും വൈസ് ചെയർമാൻ കൗൺസിൽ യോഗത്തിൽ ആരോപിച്ചു.

ഇതോെടാപ്പം ഉദ്യോഗസ്ഥ വീഴ്ചകൾ എണ്ണിപ്പറയുകയും ചെയ്തു. കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. എൻജിനീയറിങ് വിഭാഗത്തിൽ ഗുരുതര വീഴ്ചയാണ്. മുനിസിപ്പൽ ഓഫിസിെൻറ ഗേറ്റ് തുറക്കാൻ പറ്റാതായിട്ട് ഒരാഴ്ചയായി. ഇതുവരെ നന്നാക്കാൻ നടപടിയെടുത്തില്ല. ജനററേറ്റർ കേടായിട്ട് ദിവസങ്ങളായി. സെക്യൂരിറ്റിമാർക്ക് മഴ നനയാതെ ഇരിക്കാനുള്ള കെട്ടിടം നവീകരിക്കാൻ കൗൺസിൽ തീരുമാനിച്ച് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകിയിട്ടും നടപ്പാക്കിയിട്ടില്ല. അതിനിടെ ഡ്രൈവർമാരുടെ മുറി കൗൺസിലിെൻറ അനുമതിയില്ലാതെ നവീകരിച്ചു.

വിവിധ സോണുകളിൽ വാഹനസൗകര്യമില്ലെന്ന് പരാതിവന്നതോടെ അനെർട്ടിൽനിന്ന് വാഹനങ്ങൾ വാടകക്കെടുക്കാൻ കൗൺസിൽ അനുമതിനൽകി കുറിപ്പ് നൽകിയിട്ടും സെക്രട്ടറി അനങ്ങിയിട്ടില്ല. പല കാര്യങ്ങളും ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ലെന്നും വൈസ് ചെയർമാൻ കുറ്റപ്പെടുത്തി.

പ്യൂണിനെ വരെ കൗൺസിലർമാർ സാർ എന്ന് വിളിക്കേണ്ട ലജ്ജാകരമായ സ്ഥിതിയാണ് മുനിസിപ്പാലിറ്റിയിൽ. എത്ര കൗൺസിലർമാരെ ഉദ്യോഗസ്ഥർ സാർ എന്നുവിളിക്കുന്നുണ്ടെന്നും വൈസ് ചെയർമാൻ ചോദിച്ചു.

എന്നാൽ, ഉദ്യോഗസ്ഥരെക്കൊണ്ട് നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഭരണസമിതിയുടെ കഴിവുകേടാണെന്നും ആ സ്ഥാനത്തിരിക്കാൻ അവർക്ക് യോഗ്യതയില്ലെന്നും പ്രതിപക്ഷ കൗൺസിലർ അഡ്വ. ഷീജ അനിൽ പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ കൗൺസിലർമാരോടുപോലും മോശമായി പെരുമാറുന്നു.

നാട്ടകത്ത് 10 എച്ച്.പിയുടെ മോട്ടോർ ഉപയോഗിച്ച് ചെറുകിട സംരംഭം തുടങ്ങാൻ ലൈസൻസിന് അേപക്ഷിച്ച വീട്ടമ്മയുടെ ഫയൽ 10 മാസമായി പൂഴ്ത്തിവെച്ചിരിക്കുന്നു. ഡ്രൈവർമാരുടെ മുറി കൗൺസിലിെൻറ അനുമതിയില്ലാതെ നവീകരിച്ചതിൽ അഴിമതിയുണ്ടെന്ന ആേരാപണത്തെതുടർന്ന് കമീഷനെ വെച്ച് അന്വേഷിപ്പിച്ചിരുന്നു. ആ റിപ്പോർട്ട് കൗൺസിലിൽ വെക്കണമെന്നും ഷീജ അനിൽ ആവശ്യപ്പെട്ടു. ഭരണ-പ്രതിപക്ഷഭേദമെന്യേ കൗൺസിലർമാർ ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുന്നയിച്ചു.

ഉദ്യോഗസ്ഥരോട് പ്രതികാരബുദ്ധി വേണ്ട; ചെയർപേഴ്സന് വൈസ് ചെയർമാെൻറ ഉപദേശം

കോട്ടയം: ഉദ്യോഗസ്ഥരെ പ്രതികാരബുദ്ധിയോടെ ഓഫിസിലേക്ക് വിളിച്ചുവരുത്തരുതെന്ന് ചെയർപേഴ്സനോട് വൈസ്ചെയർമാൻ ബി. ഗോപകുമാർ. നാട്ടകം സോണൽ ഓഫിസിലെ ഉദ്യോഗസ്ഥയെ അനാവശ്യമായി ചെയർപേഴ്സൻ ഓഫിസിലേക്ക് വിളിച്ചുവരുത്തി ശാസിക്കുന്നു എന്ന പ്രതിപക്ഷ കൗൺസിലർ അഡ്വ. ഷീജ അനിലിെൻറ പരാതിയോട് പ്രതികരിക്കവെയാണ് ചെയർപേഴ്സനെതിരായ വൈസ്ചെയർമാെൻറ പരാമർശം. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ കൗൺസിൽ യോഗത്തിനെത്തിയിരുന്നില്ല. വൈസ് ചെയർമാനാണ് യോഗത്തിൽ അധ്യക്ഷനായത്. സത്യസന്ധരായ വനിത ഉദ്യോഗസ്ഥരെയടക്കം വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുന്നു എന്നും ചില ഉപദേശകരാണ് ചെയർപേഴ്സെൻറ നിലപാടിന് കാരണമെന്നും ഷീജ അനിൽ ആരോപിച്ചു.

ഷീജ പറഞ്ഞ ഉദ്യോഗസ്ഥ തെൻറ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്താറില്ലെന്നും കൃത്യമായി ജോലി ചെയ്യുന്നതായാണ് തെൻറ അറിവെന്നും വൈസ് ചെയർമാൻ പറഞ്ഞു. മൂന്നാമതൊരാളുടെ മുന്നിൽവെച്ച് ഉദ്യോഗസ്ഥരെ ശാസിക്കരുത്. എതു കാര്യങ്ങൾക്കും ഒതുക്കംവേണം. പുതുതായി ചുമതലയേറ്റ് കാര്യങ്ങൾ പഠിച്ചുവരുന്ന ചെയർപേഴ്സനെ ഉപദേശിച്ച് വഴിതെറ്റിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും വൈസ് ചെയർമാൻ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഓൺലൈനായാണ് യോഗം നടന്നിരുന്നതെങ്കിലും കൗൺസിലർമാർക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടതോടെ മാമ്മൻമാപ്പിള ഹാളിൽ കൗൺസിൽ യോഗം ചേരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Municipality
News Summary - Secretary and officials do not follow instructions - Vice Chairman of the Corporation
Next Story