Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസുരക്ഷിത ഭക്ഷണം;...

സുരക്ഷിത ഭക്ഷണം; മീനച്ചിൽ, വൈക്കം താലൂക്കുകളിൽ പരിശോധന ശക്തമാക്കും

text_fields
bookmark_border
സുരക്ഷിത ഭക്ഷണം; മീനച്ചിൽ, വൈക്കം താലൂക്കുകളിൽ പരിശോധന ശക്തമാക്കും
cancel

കോട്ടയം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ മീനച്ചിൽ, വൈക്കം താലൂക്കുകളിലെയും ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലെയും ആരോഗ്യ പ്രവർത്തകരുടെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെയും യോഗം മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഭക്ഷണ സാധനങ്ങൾ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പരിശോധന കർശനമായി നടത്തി ആഴ്ചതോറും റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ആർ.ഡി.ഒ നിർദേശം നൽകി. ഭക്ഷ്യവ്യാപാരികൾ ലൈസൻസ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, നഗരസഭ/പഞ്ചായത്ത് ലൈസൻസ് എന്നിവ നേടിയിരിക്കണം. ഉൽപാദന കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കൾ മൂടിവെക്കണം.

ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. സ്ഥാപനത്തിനുള്ളിൽ ക്ഷുദ്രജീവികൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇറച്ചി/മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ -18 ഡിഗ്രി ഊഷ്മാവ് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങൾ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam News
News Summary - Safe food; Inspection will be intensified in Meenachil and Vaikom taluks
Next Story