Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല ഇടത്താവളങ്ങളിലെ...

ശബരിമല ഇടത്താവളങ്ങളിലെ പ്രവേശനം: തീരുമാനമായില്ല

text_fields
bookmark_border
ശബരിമല ഇടത്താവളങ്ങളിലെ പ്രവേശനം: തീരുമാനമായില്ല
cancel

കോട്ടയം: ശക്തമായ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ശബരിമല തീർഥാടനം അനുവദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കെ ഇടത്താവളങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചും വ്യക്തതവേണമെന്ന ആവശ്യം ശക്തമാകുന്നു.

കോവിഡ് ഇല്ലെന്ന സാക്ഷ്യപത്രത്തിെൻറ അടിസ്ഥാനത്തിൽ ഇത്തവണ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെങ്കിലും ശബരിമല സഞ്ചാരപാതയിലെ ഇടത്താവളങ്ങളിൽ എത്തുന്നവരെ സമൂഹ അകലം പാലിച്ച് എങ്ങനെ നിയന്ത്രിക്കുമെന്നതും ഉന്നതതലത്തിൽ ചർച്ചയാകുകയാണ്. സന്നിധാനത്ത് ദിവസം 20,000 തീർഥാടകരെ വരെ അനുവദിക്കാനാണ് ഇപ്പോഴത്തെ ധാരണ. സാധാരണ ദിവസം ലക്ഷം പേരെ വരെ പ്രവേശിപ്പിച്ചിരുന്നു.

കോട്ടയം-പത്തനംതിട്ടയടക്കം സംസ്ഥാനത്ത് പലയിടത്തും ശബരിമല തീർഥാടന ഇടത്താവളങ്ങൾ നിരവധിയാണ്. അയ്യപ്പഭക്തർ സഞ്ചരിക്കുന്ന പരമ്പരാഗത പാതകൾ, തീർഥാടനത്തിെൻറ ഭാഗമായ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന എരുമേലിയടക്കമുള്ള കേന്ദ്രങ്ങൾ, അതിർത്തി ചെക്ക്പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, ഗുരുവായൂർ-ഏറ്റുമാനൂർ-കോട്ടയം-വൈക്കം ഉൾെപ്പടെ പ്രധാന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെല്ലാം തീർഥാടകർ കൂട്ടത്തോടെ എത്താറുണ്ട്.

അതിനാൽ നിയന്ത്രണം എല്ലാമേഖലയിലും നടപ്പാക്കേണ്ടി വരുമെന്നാണ് ദേവസ്വം ബോർഡിെൻറ വിലയിരുത്തൽ. പൊലീസുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങളും ഉയർന്നിരുന്നു. എന്നാൽ, കാര്യങ്ങൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. ശബരിമലയിൽ തീർഥാടകരെ നിയന്ത്രണങ്ങളോടെ പ്രേവശിപ്പിക്കാൻ ദേവസ്വം ബോർഡ് നേരേത്ത തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഫ്ലൈഓവർ ഒഴിവാക്കിയുള്ള നിർദേശമാണ് അംഗീകരിക്കപ്പെട്ടത്.

കോവിഡ് ഭീതി നിലനിൽക്കുേമ്പാൾ എത്ര പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നതും അന്നദാനം-വിരിവെക്കൽ എന്നിവയും ദേവസ്വത്തിെൻറ വലിയ ദൗത്യങ്ങളിെലാന്നാണ്. എരുമേലി പേട്ടതുള്ളലും പരമ്പരാഗത പാതകളിലൂടെയുള്ള യാത്രകളുമെല്ലം ഇപ്പോഴും ബോർഡിെൻറ ചർച്ചയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsPilgrims resting Centre
News Summary - Sabarimala Pilgrims resting Centres
Next Story