Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബോട്ട് യാത്രക്കിടെ...

ബോട്ട് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രികയെ രക്ഷിച്ച് ജീവനക്കാർ

text_fields
bookmark_border
ബോട്ട് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രികയെ രക്ഷിച്ച് ജീവനക്കാർ
cancel
camera_alt

ബോട്ട് യാത്രക്കിടെ ശാരീരികാസ്വസ്ഥതയുണ്ടായ യാത്രക്കാരിക്ക് ചികിത്സ നൽകി രക്ഷപ്പെടുത്തിയ ജീവനക്കാർ

കുമരകം: ബോട്ടിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്ത സ്ത്രീക്ക് പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിച്ച് ബോട്ട് ജീവനക്കാർ. ജലഗതാഗത വകുപ്പിൻറെ കോട്ടയം സ്റ്റേഷനിലെ എ-58 നമ്പർ ബോട്ടിലെ ജീവനക്കാരാണ് അബോധാവസ്ഥയിലായ സ്ത്രീയെ എടുത്ത് സീറ്റിൽ കിടത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തത്.

കോട്ടയം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദേശപ്രകാരം അടിയന്തര വൈദ്യസഹായത്തിനായി ബോട്ടിൻറെ റൂട്ട് മാറ്റി കൈനകരിയിലെ എസ്.എൻ.ഡി.പി ജെട്ടിയിൽ അടുപ്പിച്ചു. ജീവനക്കാരുടെ ആവശ്യപ്രകാരം സമീപത്തെ ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും ബോട്ടിലെത്തി അടിയന്തര വൈദ്യസഹായം നൽകി സ്ത്രീയെ രക്ഷിച്ചു.

മാതൃകപരമായ പ്രവർത്തനം നടത്തിയ ജീവനക്കാരായ ബോട്ട് സ്രാങ്ക് കെ.എസ്. അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ, ബോട്ട് ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി.എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illnessPassengerBoat tripKottayam
News Summary - ബോട്ട് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രികയെ രക്ഷിച്ച് ജീവനക്കാർ
Next Story