Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാലാ സീറ്റ്: സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ മനസ്സുതുറക്കാതെ പിണറായി വിജയൻ
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ സീറ്റ്:...

പാലാ സീറ്റ്: സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ മനസ്സുതുറക്കാതെ പിണറായി വിജയൻ

text_fields
bookmark_border

കോട്ടയം: പാലാ സീറ്റിനെചൊല്ലി തർക്കം തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം. കോട്ടയത്ത് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചേ മതിയാകൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരള കോൺഗ്രസ് എമ്മിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു. പാലാ സീറ്റിെൻറ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പിണറായി യോഗത്തിൽ വ്യക്തമാക്കിയതായാണ് സൂചന. കാപ്പെൻറ പ്രസ്താവനകൾ കാര്യമാക്കേണ്ടതില്ല. സീറ്റിെൻറ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ്.

ഇതിനുമുമ്പേ പരസ്യവിവാദമുണ്ടായതിലെ അതൃപ്തിയും പിണയായി യോഗത്തില്‍ പങ്കുെവച്ചതായാണ് വിവരം. പാലാ ചർച്ചയിൽ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗംപേരും കാപ്പന് ഏതിരായ നിലപാട് സ്വീകരിച്ചത്. കാപ്പൻ യു.ഡി.എഫുമായി ധാരണയുണ്ടാക്കിയതായുള്ള സംശയവും ചിലർ ഉയർത്തി. പാലായിൽ എൻ.സി.പിക്കോ കാപ്പേനാ ശക്തിയില്ലെന്ന് ജില്ല നേതൃത്വം പിണറായിയെ അറിയിച്ചു. കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.

എന്നാൽ, ഒരു മുതിർന്ന നേതാവ് വിജയിച്ചയാളെ മാറ്റുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും തുടരാന്‍ കഴിയണം. കാഞ്ഞിരപ്പള്ളി സീറ്റിൽ സി.പി.ഐയുടെ പിടിവാശി നിലനിൽക്കിെല്ലന്ന് പരോക്ഷമായി വ്യക്തമാക്കിയ പിണറായി വിട്ടുനൽക്കുന്ന സീറ്റുകൾക്ക് പകരം നൽകാൻ കഴിയുമെങ്കിൽ അതും ആലോചിക്കുമെന്ന് സൂചിപ്പിച്ചു.

പൂഞ്ഞാറിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർേദശിച്ചു. ഒരുമണിക്കൂർ നീളുന്ന യോഗത്തിൽ ജില്ലയിലെ വിവിധ മണ്ഡല സാധ്യതകളും യോഗം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴുസീറ്റ് നേടാനാകുമെന്ന് ജില്ല നേതൃത്വം പിണറായിയെ അറിയിച്ചതായാണ് വിവരം. അതേസമയം, സംസ്ഥാന തലത്തിലുള്ള കോഓഡിനേഷന്‍ കമ്മിറ്റിയാണ് സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റ് യോഗത്തിൽ ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pala seat: Pinarayi Vijayan did not open his mind in the CPI (M) district secretariat
Next Story