കോട്ടയം: ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് കോട്ടയം നഗരമധ്യത്തിൽനിന്ന് ആർപ്പൂക്കര സ്വദേശിനിയുടെ മാല കവർന്നകേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം മുക്കോട് മുളവന പരുത്തൻപാറ കിഴക്കേമുകളിൽ രാജീവിനെയാണ് (38) കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുണിെൻറ നേതൃത്വത്തിലുള്ള സംഘം െകാല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്. ജില്ലയിലെ മുന്നിടങ്ങളിൽനിന്ന് ഇയാൾ സമാനരീതിയിൽ മാല കവർന്നിരുന്നു.
കഴിഞ്ഞ 28നായിരുന്നു ആർപ്പൂക്കര കരിപ്പൂത്തട്ട് ലക്ഷ്മിയുടെ (70) മാല പ്രതി തട്ടിയെടുത്തത്. 31ന് സമാന രീതിയിൽ വാഗമണ്ണിൽ മകളുടെ വീട്ടിൽ പോകുന്നതിനായി എത്തിയ പത്തനംതിട്ട സ്വദേശി പത്മകുമാരിയുടെ മാലയും ഇയാൾ തട്ടിയെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലെയും സി.സി ടി.വി കാമറ ദൃശ്യങ്ങൾ കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ വീട്ടമ്മയുടെ ൈകയിൽനിന്ന് വളയും മോഷണം പോയിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയുടെ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെ കോട്ടയം നഗരത്തിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കൊല്ലം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷന് കൈമാറി. തുടർന്ന്, പ്രതിയെ വിപിൻ തിരിച്ചറിയുകയായിരുന്നു.
പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റോഡിൽ കാത്തുനിന്ന് പ്രായമായ സ്ത്രീകളുമായി പരിചയപ്പെടും.
ലോട്ടറി അടിച്ചതായി പ്രതി ഇവരെ വിശ്വസിപ്പിക്കും. മാലയിലെ 916 അടയാളം കാട്ടിയാൽ പണം ലഭിക്കുമെന്നാണ് പ്രതി വിശ്വസിപ്പിച്ചിരുന്നത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് മുപ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ബാങ്കുകൾക്ക് മുന്നിൽ എ.ടി.എം കാർഡുമായി കാത്തുനിന്ന് വയോധികരുടെ പണം തട്ടിയതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.