നാട്ടകം കുടിവെള്ള പദ്ധതി; എൻ.എച്ച് എൻജിനീയർമാരുമായി മന്ത്രിയുടെ ചർച്ച ഇന്ന്
text_fieldsകോട്ടയം: നാട്ടകം കുടിവെള്ളപദ്ധതിക്കായി ദേശീയപാത കുഴിക്കാൻ അനുമതി നൽകാത്ത വിഷയത്തിൽ ഇടപെട്ട് മന്ത്രി റോഷി അഗസ്റ്റിൻ.
നാട്ടകം കുടിവെള്ളപദ്ധതി ജനകീയ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് ദേശീയ പാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്താനൊരുങ്ങുകയാണ് മന്ത്രി. ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ, കൊല്ലം ഓഫിസുകളിലെ എക്സിക്യൂട്ടിവ് എൻജിനീയർമാരുമായാണ് ചർച്ച നടത്തുക. നാട്ടകം, മറിയപ്പള്ളി പ്രദേശത്തേക്ക് നിലവിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലെ പൈപ്പുകൾ പഴക്കം ചെന്നതിനാൽ 20 ദിവസം കൂടുമ്പോഴാണ് വെള്ളം കിട്ടുന്നത്. ഇതിനുപരിഹാരമായി പുതിയ പൈപ്പിടാൻ കിഫ്ബി പണം അനുവദിച്ചിരുന്നു. 1.18 കിലോമീറ്റർ ഒഴികെ ബാക്കി പൈപ്പിടൽ പൂർത്തിയായി. 1.18 കിലോമീറ്ററിൽ റോഡ് കുഴിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുന്നില്ല. ഇതോടെ പ്രദേശത്തെ കുടിവെള്ളം മുട്ടിയ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

