Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകണ്ണിമലയിൽ വീണ്ടും...

കണ്ണിമലയിൽ വീണ്ടും കാട്ടാന ശല്യം

text_fields
bookmark_border
കണ്ണിമലയിൽ വീണ്ടും കാട്ടാന ശല്യം
cancel
camera_alt

കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം

മുണ്ടക്കയം: ഒരിടവേളക്ക് ശേഷം കണ്ണിമലയിൽ വീണ്ടും കാട്ടാനശല്യം. ഞായറാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങി മേഖലയിലെ കൃഷിയിടങ്ങൾ നശിപ്പിച്ചത്. കണ്ണിമല കാരക്കൽ ബിനുവിന്‍റെ വീട്ടുമുറ്റത്ത് വരെ കാട്ടാനക്കൂട്ടം എത്തി. ഈസമയം വീടിന് വെളിയിൽ നിൽക്കുകയായിരുന്ന ബിനുവിന്‍റെ മകൾ കാതറിൻ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടി. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി.

മേഖലയിലെ ജോമോൻ പഴയതോട്, ജോസ് മേക്കരശ്ശേരി, മാത്യു തുണ്ടിയിൽ, മൊയ്തീൻ മേക്കൽ, നോർബി പുന്നന്താനം, തങ്കച്ചൻ തച്ചൂര്, സെബിൻ പന്തിരുവേലിയിൽ, ബിൻസി ചെന്നാട്ട്, ആൽബിൻ പാലക്കുടി, പുലിക്കുന്ന് സ്വദേശി ഉല്ലാസ് പാറക്കൽ, എന്നിവരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantkannimala
News Summary - wild elephant in kannimala
Next Story