Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമികച്ച കുറ്റാന്വേഷകൻ;...

മികച്ച കുറ്റാന്വേഷകൻ; ജില്ലക്ക് അഭിമാനമായി ഗിരീഷ് പി. സാരഥി

text_fields
bookmark_border
മികച്ച കുറ്റാന്വേഷകൻ; ജില്ലക്ക് അഭിമാനമായി ഗിരീഷ് പി. സാരഥി
cancel

കോട്ടയം: മികച്ച കുറ്റാന്വേഷകർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പുരസ്‌കാരപ്പട്ടികയിൽ ഇടംപിടിച്ച് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി.കെവിൻ കേസിെൻറ അേന്വഷണമികവിനാണ് അംഗീകാരം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 126 ഉദ്യോഗസ്ഥർക്കൊപ്പമാണ് ഗിരീഷ് പി. സാരഥിയും പുരസ്‌കാരത്തിന് അർഹനായത്.

ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു കെവിൻ കേസ്. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഗിരീഷ് പി. സാരഥിയുെട നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നു. കേസ് വിധിക്കിടെ അന്വേഷണസംഘത്തെ കോടതി പ്രശംസിച്ചിരുന്നു. സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ഒരുക്കാനും അന്വേഷണസംഘത്തിന് കഴിഞ്ഞു. പഴുതുകളില്ലാത്ത കുറ്റപത്രവും ഇവർ ഒരുക്കി. വിചാരണവേളയിൽ പ്രോസിക്യൂഷന് പൂർണപിന്തുണയുമായി ഗിരീഷ് പി. സാരഥിയുണ്ടായിരുന്നു. വിചാരണസമയത്ത് മുഴുസമയവും അേന്വഷണ ഉദ്യോഗസ്ഥൻ കോടതിയിലുണ്ടായിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

2018 മേയ് 24നാണ് നട്ടാശ്ശേരി പിലാത്തറയിൽ കെവിൻ പി. ജോസഫിനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് പുനലൂർ ചാലിയേക്കര തോട്ടിൽ കെവിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഗാന്ധിനഗർ പൊലീസ് വീഴ്‌ചവരുത്തിയത് ഏറെ വിവാദമായി. ഇതോടെയാണ് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കേസിെൻറ അന്വേഷണച്ചുമതല ഏൽപിക്കുന്നത്. വേഗത്തിൽതന്നെ പ്രതികളെയെല്ലാം പിടികൂടിയ സംഘം പരമാവധി ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.

പിന്നീട് കേസ് സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലപാതകമായി കോടതി വിധിച്ചു. വിചാരണക്കൊടുവിൽ 14 പ്രതികളിൽ 10 പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു.

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസിൽ 10 പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞത് പ്രോസിക്യൂഷെൻറയും പൊലീസിെൻറയും നേട്ടമായി അന്നുതന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കോട്ടയം വെസ്റ്റ്, ഈസ്റ്റ് അടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇൻസ്‌പെക്‌ടറായി ഗിരീഷ് സേവനം അനുഷ്ഠിച്ചിരുന്നു. കോട്ടയം, ചങ്ങനാശ്ശേരി സബ് ഡിവിഷനുകളിലും കോട്ടയം വിജിലൻസിലും ഡിവൈ.എസ്.പിയായും പ്രവർത്തിച്ചിട്ടുണ്ട്. മല്ലപ്പള്ളി വെണ്ണിക്കുളം കരിപ്പൂർ വീട്ടിലാണ് താമസം. ഭാര്യ: ശ്രീലക്ഷ്‌മി. മക്കൾ: ഗൗരീനാഥ് (ഏഴാംക്ലാസ് വിദ്യാർഥി), ശ്രേയ ലക്ഷ്‌മി (രണ്ടാംക്ലാസ് വിദ്യാർഥി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayampolice
Next Story