Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടുകളിൽനിന്ന്...

വീടുകളിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

കുറവിലങ്ങാട്: കോഴ കൃഷി ഫാമിലെ കൃഷി അസിസ്റ്റൻററിെൻറ ഔദ്യോഗിക ക്വാർട്ടേഴ്സിൽനിന്ന് നാലര പവനും കുര്യനാട് പുത്തൻപുരക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിൽനിന്ന് 3600 രൂപയും കവർന്നയാൾ അറസ്റ്റിൽ. കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് ഇരുസ്ഥലത്തും മോഷണം നടന്നത്. ഉച്ചക്ക് ഒന്നരയോടെ സ്കൂട്ടറിൽ കുര്യനാട് എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിലെത്തിയ പ്രതി ബാഗിൽെവച്ചിരുന്ന 3600 രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ കുര്യനാട്, കുറവിലങ്ങാട് ഭാഗങ്ങളിൽ കറങ്ങിയ ശേഷം ക്വാർട്ടേഴ്സിനു സമീപം സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെത്തി വീട് തുറന്നാണ് കൃഷി ഫാമിലെ അസി. റീജമോളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.

കുര്യനാട്ടുള്ള വ്യാപാര സ്ഥപനത്തിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ഇയാളോട് സാദൃശ്യമുള്ളയാൾ കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിൽക്കുന്നത് സ്ഥാപന ഉടമ കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയും പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

വ്യാപാര സ്ഥാപനത്തിൽനിന്ന് മോഷ്ടിച്ച 3600 രൂപ പ്രതിയുടെ സ്കൂട്ടറിൽനിന്നും സ്വർണാഭരണങ്ങൾ കുര്യനാട് ഭാഗത്തെ പുരയിടത്തിൽനിന്നും കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - Man arrested for stealing gold and cash
Next Story