Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്...

കോട്ടയത്ത് കരുതലിന്‍റെ പ്രതിരോധം തീർത്ത് തദ്ദേശ സ്ഥാപനങ്ങള്‍

text_fields
bookmark_border
community kitchen
cancel
camera_alt

പുതുപ്പള്ളി പഞ്ചായത്തില്‍ എറികാട് സര്‍ക്കാര്‍ യു.പി സ്കൂളിലെ കമ്യൂണിറ്റി കിച്ചണ്‍

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രോഗികളുടെ ക്ഷേമവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. രോഗവ്യാപനത്തി‍െൻറ ആദ്യ ഘട്ടത്തിലെക്കാള്‍ വിപുലമായ ക്രമീകരണങ്ങളാണ് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഇപ്പോള്‍ ഒരുക്കിയത്.

എല്ലാ കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററോ ഡൊമിസിലറി കെയര്‍ സെൻററോ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ് െഡസ്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമുണ്ട്. കലക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശപ്രകാരം വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കി. ജനപ്രതിനിധികളില്‍ പലരും അവശ്യവിവരങ്ങളും ബോധവത്കരണ സന്ദേശങ്ങളും വാട്സ്ആപ് മുഖേന വാര്‍ഡിലെ ജനങ്ങളെ അറിയിക്കുന്നുമുണ്ട്.

ക്വാറൻറീനില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാക്കാൻ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ആംബുലന്‍സുകള്‍ സജ്ജമാണ്. ഇതിനു പുറമെ വാര്‍ഡു തലത്തിലും വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗവ്യാപനത്തി‍െൻറ ആദ്യഘട്ടത്തില്‍ നാടി‍െൻറ വിശപ്പകറ്റിയ കമ്യൂണിറ്റി കിച്ചണുകള്‍ വീണ്ടും സജീവമായി. കമ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജനകീയ ഹോട്ടലുകൾ വഴിയാണ് ഭക്ഷണം എത്തിക്കുന്നത്.

കോട്ടയം മുനിസിപ്പാലിറ്റിയിൽ സി.എസ്.ഐ റിട്രീറ്റ് സെൻററിലും ചങ്ങനാശ്ശേരിയില്‍ ടൗൺ ഹാളിലുമാണ് ഡി.സി.സി പ്രവർത്തനം. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസില്‍ 75 കിടക്കകളുള്ള സി.എഫ് എൽ.ടി.സി ആരംഭിക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ഡി.സി.സിയും സി.എഫ്.എൽ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്.

പാല നഗരസഭയിലെ സി.എഫ്.എൽ.ടി.സിയിൽ 210 കിടക്കകൾ സജ്ജമാണ്. ഈരാറ്റുപേട്ടയിൽ ഡി.സി.സിയിൽ പത്തും സി.എഫ്‌.എൽ.ടി.സി യിൽ 41ഉം രോഗികളുണ്ട്. രണ്ടു കേന്ദ്രങ്ങളിലും100 വീതം കിടക്കകൾ കൂടി സജ്ജമാക്കാനാണ് നഗരസഭ തീരുമാനം. ഇവിടെ ജനകീയ ഹോട്ടൽ പുനരാരംഭിക്കാനും നടപടിയായിട്ടുണ്ട്. വൈക്കം നഗരസഭയുടെ സി.എഫ്.എൽ.ടി.സിയിൽ 70 പേരാണുള്ളത്. പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടിയിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിൽ 27 രോഗികള്‍ കഴിയുന്നു. എറികാട് യു.പി സ്കൂളിലെ കമ്യൂണിറ്റി കിച്ചണിൽനിന്ന് 200 ലധികം പേർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

പനച്ചിക്കാട് വെള്ളൂത്തുരുത്തി ഡി.സി.സിയിൽ 11 രോഗികളും വിജയപുരം പഞ്ചായത്തിലെ ക്രിസ്റ്റീന്‍ റിട്രീറ്റ് സെൻററിൽ 47 പേരുമുണ്ട്. കുറിച്ചി പഞ്ചായത്തിലെ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സി.എഫ്.എൽ.ടി.സിയിൽ നിലവിൽ 90 രോഗികളുണ്ട്.

ചിറക്കടവ് പഞ്ചായത്തിൽ മണ്ണംപ്ലാവ് പകൽവീട്ടിലാണ് ഡി.സി.സി പ്രവര്‍ത്തിക്കുന്നത്. കങ്ങഴ പഞ്ചായത്തിലെ കൊന്നയ്ക്കൽ വി.കെ.വി.എം എൽ.പി സ്കൂൾ, വെള്ളാവൂർ പഞ്ചായത്തില്‍ കടയനിക്കാട്, വാഴൂർ പഞ്ചായത്തില്‍ കൊടുങ്ങൂർ ഗവണ്‍മെൻറ് എച്ച്.എസ്, നെടുംകുന്നം പഞ്ചായത്തിൽ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് ഡി.സി.സി ക്രമീകരിച്ചത്.

വാഴൂരിൽ വാർഡ് തലത്തിൽ പൾസ്- ഓക്സിജൻ ലെവൽ പരിശോധന നടത്തി വരുന്നു. വാഴൂർ ബ്ലോക്കി‍െൻറ നേതൃത്വത്തിൽ കങ്ങഴ ആശുപത്രിയിൽ സി.എഫ്.എൽ.ടി.സി ആരംഭിക്കും.

കാഞ്ഞിരപ്പള്ളി ടൗൺഹാളിലെ ഡി.സി.സി സി.എഫ്. എൽ.ടി.സിയായി ഉയർത്തുന്നതിന് നടപടിയായിട്ടുണ്ട്. 55 കിടക്കകളാണുള്ളത്. കൂടാതെ അറബിക് കോളജില്‍ ഡി.സി.സി സജ്ജമാക്കും. കമ്യൂണിറ്റി കിച്ചൻ പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രവർത്തനമാരംഭിച്ചു. എരുമേലി ആതിര ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിൽ 85 രോഗികളുണ്ട്

മുണ്ടക്കയം സെൻറ് ജോസഫ് ജി.എച്ച്.എസിൽ 94 കിടക്കകളും പാറത്തോട് പഞ്ചായത്തിലെ പൊടിമറ്റം സെൻറ് മേരീസ് പള്ളി ഹാളില്‍ 60 കിടക്കകളുമുള്ള ഡി.സി.സികളാണ് ഒരുക്കിയത്. എല്ലാ വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളായ മറവന്തുരുത്ത് പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾ ഭക്ഷണം തയാറാക്കി രോഗികള്‍ക്കും ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും വിതരണം ചെയ്തുവരുന്നു.

വെച്ചൂരിൽ കുടവെച്ചൂർ സെൻറ് അൽഫോൺസ പാരീഷ് ഹാളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളുണ്ട്. ബണ്ട് റോഡിലാണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിൽ പ്രത്യേക വാർ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അയ്മനം പഞ്ചായത്തിൽ വാർഡ് തല ശുചീകരണത്തിനും അണു നശീകരണത്തിനുമായി ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ക്ലീൻ ആർമി പ്രവർത്തിക്കുന്നുണ്ട്. അതിരമ്പുഴ പഞ്ചായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പൊതു ജനങ്ങളുടെ സഹകരണത്തോടെ കിറ്റുകളും കിടപ്പു രോഗികൾക്കായി ഭക്ഷണവും നൽകിവരുന്നു. മണർകാട്, കിടങ്ങൂർ, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കൂരോപ്പട പഞ്ചായത്തുകളില്‍ ഡി.സി.സികളും ഹെൽപ് െഡസ്കും വാർ റൂമും പ്രവർത്തിക്കുന്നുണ്ട്.

എലിക്കുളം പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും പഞ്ചായത്തിെൻറ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ വഴി പൾസ് ഓക്സിമീറ്റർ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി. ക്വാറൻറീനിൽ കഴിയുന്ന അർഹതയുള്ള കുടുംബങ്ങൾക്കായി ഉഴവൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

തിടനാട് പഞ്ചായത്ത് പരിധിയിലെ 160 പേർക്ക് ജനകീയ ഹോട്ടൽ മുഖേന സൗജന്യ ഭക്ഷണം വിതരണം നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. പഞ്ചായത്ത് തല ഹെൽപ് ഡെസ്‌കിന് പുറമേ വാർഡുകളിലും ഹെൽപ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.

തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിൽ 26 രോഗികളും മുളക്കുളം ഗ്രാമപഞ്ചായത്തിെൻറ ഡി.സി.സിയിൽ 50 പേരും ഞീഴൂരില്‍ 30 പേരും വെള്ളൂരിൽ 22 പേരും കടുത്തുരുത്തിയിൽ 24 പേരും ചികിത്സയിലുണ്ട്.

ളാലം ബ്ലോക്ക് കരൂർ പഞ്ചായത്തിൽ ക്വാറൻറീനിൽ കഴിയുന്ന നിർധനരായവർക്ക് പഞ്ചായത്തിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശേഖരിക്കുന്ന ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. മീനച്ചിൽ പഞ്ചായത്തിെൻറ നേതൃത്വത്തിലുള്ള രണ്ടു ജനകീയ ഹോട്ടലുകളും ഭക്ഷണ വിതരണത്തിന് സജ്ജമാണ്. വീട്ടിൽ കഴിയുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ഉറപ്പാക്കാൻ മൊബൈൽ യൂനിറ്റായി ഒരു വാഹനവും സജ്ജമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local bodies#Covid19
News Summary - Local bodies in defense of protection in Kottayam
Next Story