Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉപഭോക്താക്കളുടെ പേരിൽ...

ഉപഭോക്താക്കളുടെ പേരിൽ വായ്പ തട്ടിപ്പ്: ഒരാള്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

പി.ബി. ശ്രീജിത്

കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.

നാലാംമൈൽ നെടുമല പയ്യനാനിയിൽ വീട്ടിൽ പി.ബി. ശ്രീജിത്തിനെയാണ് (27) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഉണ്ണികൃഷ്ണനും ബജാജ് ഫിനാൻസ് സ്ഥാപനത്തിലെ ഫീല്‍ഡ് ഓഫിസറായ ഇയാളും ചേര്‍ന്ന് കിടങ്ങൂർ സ്വദേശിയായ യുവാവില്‍നിന്ന് ഇയാളറിയാതെ 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഗൃഹോപകരണ സ്ഥാപനത്തിൽ ഇ.എം.ഐ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങാനെത്തിയ യുവാവിൽനിന്നും ഇയാളുടെ രേഖകൾ വെച്ച് ഇയാൾ അറിയാതെ ബജാജ് ഫിൻസെർവ് കമ്പനിയിൽനിന്ന് ലോണെടുത്ത് രണ്ടുതവണകളായി 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് സ്ഥാപന ഉടമയെ ഈ ഫിനാൻസ് സ്ഥാപനത്തിലെതന്നെ ജീവനക്കാരനായ ശ്രീജിത് സഹായിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥാപന ഉടമയായ ഉണ്ണികൃഷ്ണനെ ഉപഭോക്താക്കളുടെ പേരില്‍ പണംതട്ടിയ കേസില്‍ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങൂർ എസ്.എച്ച്.ഒ ടി. സതികുമാർ, എസ്.ഐമാരായ വി.എസ്. സൗമ്യന്‍, സുധീര്‍, എ.എസ്.ഐ പ്രീത, സി.പി.ഒമാരായ പി.സി. അരുണ്‍, ജോസ് ചാന്തർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loan fraudarrest
News Summary - Loan fraud in the name of customers: One more person arrested
Next Story