ജില്ല പഞ്ചായത്തിൽ ലീഗിന് സീറ്റില്ല; ചർച്ചയിൽ ഒത്തുതീർപ്പ്
text_fieldsകോട്ടയം: സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടലിൽ ജില്ല പഞ്ചായത്ത് സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസ്-മുസ്‌ലിംലീഗ് തർക്കത്തിൽ ഒത്തുതീർപ്പ്. പുതുപ്പള്ളിയിലെ വീട്ടിൽ മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിലുമായി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയിലാണ് ധാരണ. ഇത്തവണ ജില്ല പഞ്ചായത്തിൽ ലീഗിന് സീറ്റ് നൽകില്ല. പകരം അടുത്ത തെരഞ്ഞെടുപ്പിൽ എരുമേലി ഡിവിഷൻ നൽകും. ഇതിന് രേഖാമൂലം ഉറപ്പുംനൽകി. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ ലീഗിെൻറ അധികസീറ്റ് ആവശ്യവും ചർച്ചയിൽ അംഗീകരിച്ചു.
ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷനെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് ഇടഞ്ഞ ലീഗ് ജില്ല നേതൃത്വം അഞ്ച് ഡിവിഷനുകളിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിെനാടുവിൽ സംസ്ഥാന നേതൃത്വം ഇടപ്പെട്ടതോടെയാണ് മഞ്ഞുരുക്കം. വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയും ഉമ്മൻചാണ്ടിയും നടത്തിയ ആശയവിനിമയത്തിെൻറ തുടർച്ചയായിട്ടായിരുന്നു ശനിയാഴ്ച രാവിലെ ചർച്ച നടത്തിയത്. ഇതിനിടെ പി.കെ. കുഞ്ഞാലിക്കുട്ടി ജില്ല പ്രസിഡൻറ് അസീസ് ബഡായിലുമായി ഫോണിൽ ബന്ധപ്പെടുകയും കടുത്ത നിലപാടിലേക്ക് നീങ്ങരുതെന്ന് നിർദേശിക്കുകയും ചെയ്തു.
ചർച്ചയിൽ ജോസഫ് ഗ്രൂപ്പിന് ഒമ്പത് സീറ്റുകൾ വിട്ടുകൊടുത്തതിനെചൊല്ലി കോൺഗ്രസിൽ മുറുമുറുപ്പ് ശക്തമായിരിക്കെ, വീണ്ടും സീറ്റ് കുറയുന്നതിലെ പ്രശ്നങ്ങളും സാമുദായിക സ്ഥിതിഗതികളും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
എരുമേലി, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, തിരുവാർപ്പ് എന്നിവിടങ്ങളിൽ ലീഗ് ആവശ്യപ്പെട്ട സീറ്റുകൾ നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി. കാഞ്ഞിരപ്പള്ളി, എരുമേലി ബ്ലോക്കുകളിൽ ഒരോ സീറ്റെന്ന ലീഗിെൻറ ആവശ്യത്തിൽ ഒന്നിൽ ഉറപ്പുനൽകി. രണ്ടാംസീറ്റിൽ അനുഭാവനിലപാട് സ്വീകരിക്കാൻ ജില്ല നേതൃത്വത്തിന് ഉമ്മൻ ചാണ്ടി നിർദേശവും നൽകി. യു.ഡി.എഫിന് വിജയം നിർണായകമായതിനാൽ വിട്ടുവീഴ്ചക്ക് തയാറാകുകയായിരുന്നുവെന്ന് അസീസ് ബഡായിൽ പറഞ്ഞു. ജില്ല പഞ്ചായത്തിലേക്ക് ലീഗിന് സ്ഥാനാർഥികളുണ്ടാവില്ല. യു.ഡി.എഫിെൻറ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും. ലീഗിന് സീറ്റിന് അർഹതയുണ്ടെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലേത് താൽക്കാലിക വിട്ടുവീഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി െസക്രട്ടറി ടോമി കല്ലാനി, ലീഗ് സംസ്ഥാന ൈവസ് പ്രസിഡൻറ് പി.എ. സലാം, ജില്ല സെക്രട്ടറി റഫീഖ് മണിമല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജില്ല പ്രസിഡൻറ് അസീസ് ബഡായിലിനെ മത്സരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു എരുമേലി സീറ്റ് ആവശ്യപ്പെട്ടത്. നേരത്തേ എരുമേലിയിൽ ലീഗായിരുന്ന മത്സരിച്ചിരുന്നത്. പിന്നീട് കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റാവശ്യം െവട്ടാൻ ലക്ഷ്യമിട്ടാണ് എരുമേലി നിഷേധിക്കുന്നതെന്നാണ് ലീഗിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.