Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരണ്ടുവർഷം: സർക്കാർ...

രണ്ടുവർഷം: സർക്കാർ വിതരണം ചെയ്തത് 369 പട്ടയം

text_fields
bookmark_border
land documents
cancel

കോട്ടയം: രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 369 പട്ടയം.‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 17,43,38,000 രൂപയാണ് രണ്ടുവർഷം കൊണ്ട് ജില്ലയിൽ വിതരണം ചെയ്തത്.

15,387 പേർക്കാണ് ധനസഹായം ലഭിച്ചത്. 6390 കാൻസർ പെൻഷൻ ഗുണഭോക്താക്കൾക്ക് 6.8 കോടിയും 581 ക്ഷയരോഗ പെൻഷൻ ഗുണഭോക്താക്കൾക്ക് 34.92 ലക്ഷം രൂപയും വിതരണം ചെയ്തു.

1,34,541 ഫയലുകളിൽ 73,101 എണ്ണമാണ് തീർപ്പാക്കിയിട്ടുള്ളത്. കുറിച്ചി, കൂട്ടിക്കൽ, കൂവപ്പള്ളി, ഇളങ്ങുളം, ആനിക്കാട്, വെളിയന്നൂർ, ഇലയ്ക്കാട്, കുലശേഖരമംഗലം, ളാലം, പെരുമ്പായിക്കാട്, വെച്ചൂർ, മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ എന്നിങ്ങനെ 14 വില്ലേജ് ഓഫിസുകൾ സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കി മാറ്റിയിട്ടുണ്ട്. വാഴൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണവും പൂർത്തീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamlocal News
News Summary - land document distribution in kottayam
Next Story