Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീവനക്കാർ പട്ടിണി...

ജീവനക്കാർ പട്ടിണി കിടക്കുേമ്പാൾ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്ന് കെ.എസ്.ആർ.ടി.സി മേധാവികൾ; ധൂർത്തിനെതിരെ തൊഴിലാളി യൂനിയനുകൾ

text_fields
bookmark_border
ksrtc logo
cancel
കോട്ടയം: ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുേമ്പാഴും നക്ഷത്രഹോട്ടലിൽ യോഗങ്ങൾ നടത്തി പണം ധൂർത്തടിക്കുന്ന കെ.എസ്.ആർ.ടി.സി മേധാവികൾക്കെതിരെ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം. ഈ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. അതിനിടെയാണ് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വ്യാഴാഴ്ച ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. കോർപറേഷൻ ആസ്ഥാനത്ത് 2000 ചതുരശ്രയടി വലുപ്പമുള്ള എ.സി ഹാൾ ഉണ്ടായിരിക്കെയാണ് ഹോട്ടലിൽ യോഗം ചേർന്നത്. ഇതിനെതിരെ തൊഴിലാളി യൂനിയനുകൾ രംഗത്തുവന്നിട്ടുണ്ട്.

കോവിഡിനുശേഷം ജോലിക്ക് കയറിയ വൈക്കം സ്വദേശി ബിജു എന്ന ഡ്രൈവർ കഴിഞ്ഞ ദിവസം ബസ് ഓടിക്കുന്നതിനിടെ കരുവാറ്റയിൽ കുഴഞ്ഞുവീണിരുന്നു. ശമ്പളമില്ലാത്തതിനാൽ തുടർചികിത്സ നടത്താൻ കഴിയാത്തതായിരുന്നു കാരണം. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്. 10 വർഷം മുമ്പ് നിശ്ചയിച്ച കുറഞ്ഞ ശമ്പളമാണ് ഇപ്പോഴുമുള്ളത്. സർക്കാർ ജീവനക്കാരുമായി പതിനായിരത്തിൽ അധികം രൂപയുടെ കുറവുണ്ട്. ഇപ്പോഴും 40 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. മാസങ്ങളായി വളരെ വൈകി ശമ്പളം നൽകുന്നത് ജീവനക്കാരെ ദുരിതത്തിലാക്കുന്നു. ആറുവർഷമായി യൂണിഫോം അലവൻസ് ലഭിച്ചിട്ടില്ല. എങ്കിലും കണ്ടക്ടറോ ഡ്രൈവറോ ഒരു ദിവസം യൂണിഫോം ധരിക്കാതെ ഡ്യൂട്ടിക്കെത്തിയാൽ ശിക്ഷാ നടപടിയുണ്ടാകും. ഉന്നതതലങ്ങളിൽ വൻ അഴിമതി നടക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താഴെത്തട്ടിലുള്ളവരെ നിസ്സാരകാര്യങ്ങൾക്ക് വേണ്ടി ശിക്ഷിക്കുകയാെണന്ന് ജീവനക്കാർ ആരോപിക്കുന്നു.

100 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയ ഒരു കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വിരമിച്ചപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. ശമ്പള പരിഷ്കരണം ആവശ്യെപ്പട്ട് നടത്തിയ സമരത്തിൽ ഭരണകക്ഷിയിലെ ജീവനക്കാർപോലും പങ്കെടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ പുതുക്കിയ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും പാഴ്വാക്കായി. കോർപറേഷെൻറ ഉന്നതങ്ങളിൽനിന്ന് പറയുന്ന സമയങ്ങളിലാണ് സർവിസുകൾ നടത്തുന്നത്. കണ്ടക്ടറോടോ ഡ്രൈവറോടോ അഭിപ്രായം ചോദിക്കാറില്ല. എന്നാൽ, കലക്ഷൻ കുറഞ്ഞാൽ തങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളതെന്നും ജീവനക്കാർ ആരോപിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade unionksrtccorruption
News Summary - Ksrtc Trade Unions Against Corruption
Next Story