Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല അത്‌ലറ്റിക്...

ജില്ല അത്‌ലറ്റിക് മീറ്റ് : തോമസ് മാഷ് അക്കാദമിയുടെ കുതിപ്പോടെ തുടക്കം

text_fields
bookmark_border
ജില്ല അത്‌ലറ്റിക് മീറ്റ് : തോമസ് മാഷ് അക്കാദമിയുടെ കുതിപ്പോടെ തുടക്കം
cancel
camera_alt

സ്നേഹ മോൾ ജോർജ്, വേൾഡ് മലയാളി കൗൺസിൽ അക്കാദമി പൂഞ്ഞാർ (അണ്ടർ - 18 , 100 മീറ്റർ ഹർഡിൽ)

പാലാ: പൂഞ്ഞാര്‍ തോമസ് മാഷ് അക്കാദമിയുടെ കുതിപ്പിെൻറ കഥ ആവര്‍ത്തിച്ച് ജില്ല അത്‌ലറ്റിക് മീറ്റിന് തുടക്കം. ആദ്യദിനത്തില്‍ 21 സ്വര്‍ണവും 13 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ 341 പോയൻറ് നേടി തോമസ് മാഷ് അക്കാദമി ബഹുദൂരം മുന്നിലാണ്. പാലാ അല്‍ഫോന്‍സ അത്‌ലറ്റിക് അക്കാദമി 154 പോയൻറുനേടി രണ്ടാമതുണ്ട്.

പാലാ സ്‌പോര്‍ട്‌സ് അക്കാദമി 76 പോയൻറ് നേടി മൂന്നാമതാണ്. 18 സ്ഥാപനങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. 14 വയസ്സില്‍ താഴെ 16 വയസ്സില്‍ താഴെ,18 വയസ്സില്‍ താഴെ , 20 വയസ്സില്‍ താഴെ, മുതിര്‍ന്നവര്‍ എന്നീ ഇനങ്ങളിലായാണ് മത്സരം. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍, വനിതകള്‍, 20 വയസ്സില്‍ താഴെ ആണ്‍കുട്ടികള്‍, പുരുഷവിഭാഗം എന്നീ വിഭാഗങ്ങളിലൊഴിച്ച് മറ്റെല്ലാ വിഭാഗങ്ങളിലും തോമസ് മാഷ് അക്കാദമിയാണ് മുന്നില്‍

43 ഇനങ്ങളിലാണ് വ്യാഴാഴ്ച മത്സരങ്ങള്‍ നടന്നത്. ശനിയാഴ്ച സമാപിക്കും. രണ്ടു വര്‍ഷം മുമ്പ് തോമസ് മാഷ് അക്കാദമി വേള്‍ഡ് മലയാളി കൗണ്‍സിൽ സഹായത്തോടെ ആരംഭിച്ചതു മുതല്‍ ജില്ലയിലെ കായികമേളകളില്‍ അവരുടെ ആധിപത്യമാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ ജില്ല അത്‌ലറ്റിക് മീറ്റ് ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ മാത്രമാണ് നടത്തിയത്.

മകെൻറ അച്ഛൻ; അച്ഛെൻറ മകൻ

വി.എസ്. നിധിൻ പിതാവ് സുനിൽകുമാറിനൊപ്പം


പാലാ: കോട്ടയം ജില്ലയുടെ കിഴക്കൻ അതിരിൽ, ശബരിമല വനത്തോടു ചേർന്ന കുഴിമാവ് ഗ്രാമത്തിൽ '90കളിൽ ഒരു കായികതാരമുണ്ടായിരുന്നു. സബ്ജില്ല തലങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച അനിൽകുമാർ. 100, 200 മീറ്റർ മത്സരങ്ങളിൽ ഇടിമിന്നൽപോലെ പാഞ്ഞ അവെൻറ കായികഭാവിക്ക് മിന്നൽപിണരിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സബ്ജില്ലക്ക് അപ്പുറം ആ മിടുക്ക് പ്രകടിപ്പിക്കാൻ മലഅരയ സമുദായത്തിൽപെട്ട അവെൻറ സാഹചര്യം അനുവദിച്ചില്ല.

കാലം അദ്ദേഹത്തെ ടാപ്പിങ് തൊഴിലാളിയായി ഒതുക്കി. വർഷങ്ങൾക്കിപ്പുറം ജില്ല അമേച്വർ അത്ലറ്റിക് മീറ്റ് നടക്കുന്ന പാലായിലെ സിന്തറ്റിക് ട്രാക്കിൽ പഴയ ആവേശത്തോടെ സുനിൽ നിൽപുണ്ട്. 2000 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ മകൻ വി.എസ്. നിധിെൻറ സർട്ടിഫിക്കറ്റ് കണ്ടിട്ടും കണ്ടിട്ടും സുനിലിന് മതിയാകുന്നില്ല. കായികതാരം ആകണമെന്ന മോഹം മകനിലൂടെയെങ്കിലും പൂർത്തീകരിക്കണം. ''ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയാണെങ്കിലും അവനെ ഞാൻ മത്സരങ്ങൾക്ക് കൊണ്ടുപോകും'' സുനിൽ പറഞ്ഞു. കുഴിമാവ് ഗവ. ഹൈസ്കൂളാണ് ഇരുവരുടെയും വിദ്യാലയം. ബഹുഭൂരിപക്ഷവും പിന്നാക്ക സമുദായക്കാർ പഠിക്കുന്ന സ്കൂളാണ്.

കായിക പരിശീലനത്തിൽ താൽപര്യമുള്ള രണ്ടുഡസനോളം കുട്ടികളുമുണ്ട്. പക്ഷേ, പരിശീലനത്തിനുപോലും ഒരു ഗ്രൗണ്ട് അവിടെയില്ല. ഈ കുട്ടികളുടെ ആത്മാർഥത തൊട്ടറിഞ്ഞ സുധീഷ്, ബിനു എന്നീ അധ്യാപകർ ആഴ്ചയിൽ കുറച്ചുദിവസങ്ങളിൽ പരിശീലനം നൽകുന്നതാണ് ഏക ആശ്വാസം. നിധിൻ കഴിഞ്ഞവർഷം 600 മീറ്ററിൽ ജില്ലയിൽ ഒന്നാമതെത്തിയിരുന്നു. സംസ്ഥാന മത്സരത്തിൽ അഞ്ചാമതും. ഇക്കുറി 800 മീറ്റിലും മത്സരിക്കാനിരുന്നുവെങ്കിലും കാലിനേറ്റ പരിക്ക് വില്ലനായി. സ്ഥിരം പരിശീലകനെ കിട്ടിയാൽ മികവ് തെളിയിക്കാമെന്ന ആത്മവിശ്വാസം അച്ഛനും മകനുമുണ്ട്. എന്നാൽ, എന്താണ് വഴിയെന്ന് മാത്രം അറിയില്ല. മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയാണ് നിധിൻ. അച്ഛൻ കണ്ട സ്വപ്നമോ അച്ഛൻ നേരിട്ട യാഥാർഥ്യമോ ഏതാണ് തന്നെ കാത്തിരിക്കുന്നത് എന്ന ആശങ്കയിലും നിധിൻ പരിശീലനം തുടരുകയാണ്.

ഏഴുദിനം പരിശീലിച്ചു; ഇരട്ടനേട്ടം എറിഞ്ഞിട്ട് ഷംന

ഷംന ഫാത്തിമ ഷാജി, സെൻറ് ജോർജ് മണിമല

പാലാ: കോവിഡ് കാലത്ത് മറ്റെല്ലാ കായിക താരങ്ങളെയും പോലെ മത്സരങ്ങളും സമ്മാനങ്ങളും മറന്നുകഴിയുകയായിരുന്നു മണിമല സെൻറ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരി ഷംന ഫാത്തിമ ഷാജി. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും ജില്ലതലത്തിൽ കിട്ടിയ സമ്മാനങ്ങൾ നോക്കിയിരിക്കാനേ ഷംനക്ക് കഴിയുമായിരുന്നുള്ളൂ. ജില്ല അമേച്വർ അത്ലറ്റിക് മീറ്റിന് ഒരാഴ്ച ബാക്കി നിൽക്കവെ കായികാധ്യാപിക സുമ വർഗീസിെൻറ നിർദേശമെത്തി.

തുടർന്ന് കഠിന പരിശീലനം. 16 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 20.35 മീറ്റർ എറിഞ്ഞ് ഡിസ്കസിലും 10.36 മീറ്റർ എറിഞ്ഞ് ഷോട്ട്പുട്ടിലും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മേളയിലേക്ക്. മണിമല ഏറത്തുവടകര സ്വദേശികളായ ഷാജിയുടെയും റസീനയുടെയും മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamDistrict Athletic Meet
News Summary - kottayam District Athletic Meet: Thomas Mash Academy is first
Next Story