Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKarukachalchevron_rightവിധിയെ തോൽപിച്ച് 94ാം...

വിധിയെ തോൽപിച്ച് 94ാം വയസ്സിലും വിദ്യ നേടി തങ്കപ്പൻ

text_fields
bookmark_border
വിധിയെ തോൽപിച്ച് 94ാം വയസ്സിലും വിദ്യ നേടി തങ്കപ്പൻ
cancel
camera_alt

തങ്കപ്പൻ 

കറുകച്ചാൽ: ഒടുങ്ങാത്ത ആഗ്രഹവും സമർപ്പണവും ഉണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാമെന്നതി​െൻറ ഉദാഹരണമാണ് നെടുംകുന്നം ഒന്നാം വാർഡ് നെടുങ്കുഴി വീട്ടിൽ തങ്കപ്പനെന്ന വയോധികൻ.

94ാം വയസ്സിൽ സാക്ഷരത തുല്യത പരീക്ഷയിൽ നേടിയ മികച്ച വിജയമാണ് തങ്കപ്പനെ താരമാക്കുന്നത്. നൂറിൽ 84 മാർക്ക്​ വാങ്ങി ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തങ്കപ്പൻചേട്ടനെ നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് ആദരിച്ചിരുന്നു.

ചെറുപ്പത്തിലെ കൊടിയ ദാരിദ്ര്യവും ജീവിതക്ലേശവും നിമിത്തം വിദ്യാലയത്തി​െൻറ പടി ചവിട്ടാനോ അക്ഷരമധുരം നുകരാനോ സാധിച്ചില്ല. അച്ഛനോടൊപ്പം ആലയിൽ ഇരുമ്പുപണിയിൽ ഏർപ്പെടാനായിരുന്നു വിധി.

എന്നാൽ, തുടർവിദ്യാഭ്യാസത്തി​െൻറ സാധ്യതകളും വയോജന വിദ്യാലയത്തി​െൻറ പ്രസക്തിയും ഈ 94കാരൻ പ്രയോജനപ്പെടുത്തുകയായിരുന്നു.

ഇപ്പോഴും ഉപജീവന മാർഗമായ നെടുങ്കുന്നം പന്ത്രണ്ടാം മൈലിലുള്ള ആലയിൽ ഇരുന്ന് ഈ മനുഷ്യൻ കിനാവ്​ കാണുന്നത് ഉപരിപഠനത്തെക്കുറിച്ചാണ്.

എന്നാൽ, അതിനു തടസ്സമായി നിൽക്കുന്നത് മതിയായ രേഖകൾ കൈവശം ഇ​െല്ലന്നതാണ്. ജീവിത സായാഹ്നമാണെങ്കിൽപോലും ഒരു മധ്യ പ്രായക്കാര​െൻറ ചുറുചുറുക്ക് തങ്കപ്പൻചേട്ടനിൽ തുടിക്കുന്നുണ്ട്. ഇപ്പോഴും കാരിരുമ്പിനെ തോൽപിക്കാനുള്ള കൈക്കരുത്ത്. എങ്കിലും വിദ്യാഭ്യാസത്തി​െൻറ കൊതി വിട്ടുകളയുന്നേയില്ല.

12ാംമൈൽ തുടർവിദ്യാകേന്ദ്രത്തിലെ സാക്ഷരത പ്രേരക് സുനിത രാജേഷും വാർഡ് മെംബർ ജോ ജോസഫും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literacy daythankappan
Next Story