മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ നാലുപേര്‍ പിടിയിൽ
text_fieldsവിഷ്ണു, അരവിന്ദ്, നാസിഫ്, ആദിൽ
കാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ വിഷ്ണു (ജോബ് -27), എരുമേലി തടത്തേൽ വീട്ടിൽ അരവിന്ദ് (25), കാഞ്ഞിരപ്പള്ളി തേനംമാക്കൽ വീട്ടിൽ നാസിഫ് നാസർ (26), എരുമേലി താന്നിക്കൽ വീട്ടിൽ ആദിൽ ഹക്കീം (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞയാഴ്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
ഇവർ രണ്ടു മാല രണ്ട് ദിവസങ്ങളിലായി പണയംവെച്ചാണ് 2,02,000 രൂപ തട്ടിയെടുത്തത്. പിന്നീട് സ്ഥാപന ഉടമ മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ യുവാക്കളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐമാരായ രാജേഷ് കുമാർ, സുനിൽകുമാർ, സുരേഷ് കുമാർ സി.പി.ഒമാരായ ഷിബു എൻ. നായർ, ബോബി സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.