Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോരുത്തോട്ടിൽ...

കോരുത്തോട്ടിൽ മഞ്ഞപ്പിത്തം; 15 പേർക്ക് സ്ഥിരീകരിച്ചു

text_fields
bookmark_border
കോരുത്തോട്ടിൽ മഞ്ഞപ്പിത്തം; 15 പേർക്ക് സ്ഥിരീകരിച്ചു
cancel
camera_alt

ആരോഗ്യ വകുപ്പ് അധികൃതർ കോരുത്തോട് പഞ്ചായത്തിൽ ബോധവത്കരണം നടത്തുന്നു

കോരുത്തോട്: കോരുത്തോട് പഞ്ചായത്തിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ 15 പേർക്കാണ് കുടിവെള്ളത്തിൽനിന്ന് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. സ്വകാര്യ കുടിവെള്ള വിൽപനക്കാരിൽനിന്ന് വാങ്ങി വെള്ളം ഉപയോഗിച്ചവർക്കാണ് ഭൂരിഭാഗവും രോഗം കണ്ടെത്തിയത്. ഇവർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കച്ചവടക്കാർ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരാണന്നും കണ്ടെത്തി.

കൂടാതെ 504 കോളനിയിൽ അനധികൃതമായി മദ്യം വിൽപന നടത്തുന്ന കടയിൽനിന്നും വാങ്ങുന്നവർ മദ്യം സമീപത്തെ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്നും മദ്യപിച്ചവർക്കും രോഗം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

മേഖലയിലെ ജനങ്ങൾക്ക് ബോധവത്കരണം നൽകാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി സാബു, ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജെ.എച്ച്.ഐ അനീഷ്, ടെക്നിക്കൽ അസിസ്റ്റന്‍റ് ബൈജു. പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsJAUNDICEkoruthodu panchayat
News Summary - Jaundice in Koruthodu
Next Story