Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅമിതവിലക്കെതിരെ...

അമിതവിലക്കെതിരെ കോട്ടയം ജില്ലയിൽ മിന്നൽപരിശോധന; സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

text_fields
bookmark_border
അമിതവിലക്കെതിരെ കോട്ടയം ജില്ലയിൽ മിന്നൽപരിശോധന; സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും
cancel
camera_alt

കലക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ മണർകാട്ടെ വ്യാപാരസ്ഥാപനങ്ങളിൽ

മിന്നൽപരിശോധന നടന്നപ്പോൾ

കോട്ടയം: അമിതവിലയും പൂഴ്ത്തിവെപ്പും തടയാൻ കലക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി. 108 വ്യാപാരസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പാക്കറ്റുകളിൽ കൃത്യമായ വിലരേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്ക് െവച്ചതും അടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി.

വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പൊലീസ് വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്.

പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവർത്തിച്ചതെന്ന് റെയ്ഡിൽ കണ്ടെത്തി. നടപടിയെടുക്കാൻ സ്ഥലത്ത് പരിശോധന നടത്തിയ കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

മണർകാട് ടൗണിലെ ഹൈപ്പർമാർക്കറ്റുകളിൽ കലക്ടർ നേരിട്ടുനടത്തിയ പരിശോധനയിൽ കാലാവധികഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പാക്ക് ചെയ്ത വസ്തുക്കളിൽ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്പാടിയിലെ പലചരക്കുവ്യാപാരസ്ഥാപനത്തിന് ലീഗൽ മെട്രോളജി വകുപ്പ് 5000 രൂപ പിഴയടിച്ചു.

അഞ്ച് താലൂക്കുകളിൽ ആറ് സ്‌ക്വാഡ്

അഞ്ച് താലൂക്കുകളിലായി ആറ് സ്ക്വാഡായി തിരിഞ്ഞായിരുന്നു ജില്ലയിലെ പച്ചക്കറി മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന. റെയ്ഡിന് ജില്ല സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസർമാരും നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരും. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാത്ത പ്രവർത്തിക്കുന്നവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് കലക്ടർ വി.വിഗ്നേശ്വരി പറഞ്ഞു.

കോട്ടയം താലൂക്കിൽ രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധന. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 18 ക്രമക്കേടുകൾ കണ്ടെത്തി. ഒരു സ്ഥാപനത്തിൽനിന്ന് പിഴ ഈടാക്കി. 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചങ്ങനാശ്ശേരി താലൂക്കിൽ 17 സ്ഥലത്ത് നടത്തിയ പരിശോധനയിൽ നാലു സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നോട്ടീസ് നൽകി. കാഞ്ഞിരപ്പള്ളിയിൽ 24 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ക്രമക്കേട് കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മീനച്ചിൽ താലൂക്കിൽ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൈക്കം താലൂക്കിൽ 15 ഇടത്ത് പരിശോധന നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayaminspection
News Summary - inspection in Kottayam district against excessive prices
Next Story