Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസെമി ഹൈസ്പീഡ്...

സെമി ഹൈസ്പീഡ് റെയിൽവേ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട്; കുടുംബങ്ങൾ ആശങ്കയിൽ

text_fields
bookmark_border
സെമി ഹൈസ്പീഡ് റെയിൽവേ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട്; കുടുംബങ്ങൾ ആശങ്കയിൽ
cancel

കോട്ടയം: തിരുവനന്തപുരം-കാസർകോട്‌ സെമി ഹൈസ്‌പീഡ്‌ റെയിൽവേ പദ്ധതിക്കായി (സിൽവർ ലൈൻ) സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുേമ്പാൾ നിർദിഷ്ട പാത കടന്നുപോകുന്ന വഴികളിലെ കുടുംബങ്ങൾ ആശങ്കയിൽ. പദ്ധതിക്കും അലൈൻമെൻറിനും റെയിൽവേയുടെ അനുമതി ലഭ്യമായിട്ടില്ല. അലൈൻമെൻറിൽ കേന്ദ്രം മാറ്റം നിർദേശിച്ചാൽ സ്ഥലം വിട്ടുെകാടുത്ത തങ്ങൾ വഴിയാധാരമാകില്ലേ എന്നാണ് കുടുംബങ്ങൾ ചോദിക്കുന്നത്.

സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം സ്ഥലം വിൽക്കാനോ ബാങ്കിൽനിന്ന് ലോൺ എടുക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു. പദ്ധതിക്കും അലൈൻമെൻറിനും അന്തിമ അനുമതി ലഭിച്ചശേഷമായിരിക്കും സ്ഥലമെടുപ്പ് എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, രാജ്യാന്തര വായ്പ സ്ഥാപനങ്ങൾ 80 ശതമാനം ഭൂമി ഏറ്റെടുക്കാതെ വായ്പ തരില്ലെന്നതിനാൽ അതിവേഗം ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. കോട്ടയത്ത് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം അനുയോജ്യമല്ലെന്ന് റെയിൽവേ തന്നെ കെ. റെയിലിനു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. കൊടൂരാറിനും മുട്ടമ്പലം റെയിൽവേ സ്റ്റേഷനും സമീപത്താണ് സ്റ്റേഷൻ വരുന്നത്. നിലവിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവിടേക്ക് 4.85 കിലോമീറ്റർ ദൂരമുണ്ട്. സ്റ്റേഷനടുത്ത് പ്രധാന റോഡുകൾ ഇല്ല. വർഷത്തിൽ ആറും ഏഴും മാസം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. റെയിൽ ട്രാക്കിെൻറ കിഴക്കുഭാഗത്താണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

നിലവിൽ സ്റ്റേഷൻ ട്രാക്കിെൻറ പടിഞ്ഞാറു ഭാഗത്തും. ഇങ്ങോട്ട് എത്തണമെങ്കിൽ തിരക്കുപിടിച്ച കെ.കെ. റോഡിലൂടെ വരണം. കെ.എസ്.ആർ.ടി.സി, സ്വകാര്യബസ്സ്റ്റാൻഡുകൾ സ്റ്റേഷനടുത്തല്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള മാറ്റങ്ങൾ അലൈൻമെൻറിൽ വരുേമ്പാൾ സ്ഥലമെടുപ്പിനെ ബാധിക്കും. പദ്ധതിക്ക് അംഗീകാരം കിട്ടുന്നതിനു മുമ്പ് ധിറുതി പിടിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രക്ഷോഭമാർഗങ്ങൾ ആലോചിക്കുകയാണ് കേരള ആൻറി സെമി ഹൈസ്പീഡ് ആക്ഷൻ കൗൺസിൽ. പദ്ധതിക്കായി ജില്ലയിൽ 108.11 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി, തോട്ടക്കാട്, വാകത്താനം വില്ലേജുകളിലും കോട്ടയം താലൂക്കിൽ മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം, മീനച്ചിൽ താലൂക്കിൽ കാണക്കാരി, കുറവിലങ്ങാട്, വൈക്കം താലൂക്കിൽ കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ എന്നിവിടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിെൻറ സർവേ നമ്പറുകളും പുറത്തുവിട്ടിരുന്നു. പദ്ധതിക്ക് സാമൂഹിക ആഘാതപഠനം നടത്താൻ ടെൻഡർ വിളിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകാൻ 14 മാസമെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:semi-high speed railway
News Summary - Govt moves to acquire semi-high speed railway land;
Next Story