Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരുതൽ തടങ്കലിൽനിന്ന്...

കരുതൽ തടങ്കലിൽനിന്ന് ഗുണ്ടയുടെ 'വിരട്ടൽ'

text_fields
bookmark_border
കരുതൽ തടങ്കലിൽനിന്ന് ഗുണ്ടയുടെ വിരട്ടൽ
cancel

കോട്ടയം: കാപ്പചുമത്തി കരുതൽ തടങ്കലിലാക്കിയ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജയിസ്‌മോൻ ജേക്കബ് (അലോട്ടി -27) ജയിലിൽ കിടന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. അലോട്ടി ഭീഷണിപ്പെടുത്തിയതായി കാട്ടി ആർപ്പൂക്കര സ്വദേശിയായ യുവാവ് ജില്ല പൊലീസ് മേധാവി ജി. ജയദേവിന് പരാതി നൽകി.

കഞ്ചാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജില്ല പൊലീസ് കാപ്പ ചുമത്തിയ അലോട്ടി നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുകയാണ്. കഴിഞ്ഞദിവസം പുലർച്ച ആറരക്കാണ് ആർപ്പൂക്കര സ്വദേശിയായ യുവാവിെൻറ ഫോണിലേക്ക് ഭീഷണിയെത്തിയത്. അലോട്ടിയെന്ന് പരിചയപ്പെടുത്തിയശേഷം 'നീ ഇനി അധികകാലം ജീവനോടെ ഉണ്ടാകില്ലെന്ന്' ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് വിൽപനക്ക് എത്തിച്ച കേസിൽ പൊലീസ് പിടികൂടിയ അലോട്ടി കഴിഞ്ഞ മൂന്നുമാസത്തിലേറെയായി റിമാൻഡിലാണ്. ഇതിനിടെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജി അലോട്ടിക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. തുടർന്നാണ് പാലാ സബ്ജയിലിൽനിന്ന് അലോട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

കഞ്ചാവ് കേസിൽ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തശേഷം പാലാ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ അലോട്ടി മറ്റൊരു ഗുണ്ടയായ അരുൺ ഗോപനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goonsintimidationreserve detention
Next Story