Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightകോളജ്...

കോളജ് വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കോളജ് വിദ്യാർഥികളും നാട്ടുകാരും  തമ്മിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്
cancel

ഗാന്ധിനഗർ: പാറമ്പുഴയിൽ സ്വകാര്യ കോളജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. മർദനമേറ്റ പ്രദേശവാസികളായ രണ്ടുപേരെ മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

പാറമ്പുഴ പുതിയാറ ചന്ദ്രൻ പിള്ള (75), മറ്റത്തിൽ ഷാജി (56) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. കോളജ് കവാടത്തിന് സമീപമാണ് അക്രമം അരങ്ങേറിയത്. ഇവർ കോളജിലേക്ക് കയറുന്നതിനിടെ മുന്നിൽപോയ ഓട്ടോ സിഗ്നൽ ഇട്ടതിനെ ചൊല്ലി വാക്തർക്കം ഉണ്ടാവുകയും തടർന്ന് അത് സംഘർഷമായി മാറുകയുമായിരുന്നു. 

സംഘർഷം കണ്ടാണ് സമീപത്തെ വീടി‍െൻറ മുൻവശത്തിരുന്ന ചന്ദ്രൻപിള്ള അവിടേക്ക് എത്തിയത്. മുൻപരിചയമുണ്ടായിരുന്ന വിദ്യാർഥികളെ പറഞ്ഞു സമാധാനിപ്പിക്കാനാണ് ഇദ്ദേഹം എത്തിയത്. എന്നാൽ, വിദ്യാർഥികൾ ചന്ദ്രൻപിള്ളക്കെതിരെ തിരിയുകയായിരുന്നു. ചന്ദ്രൻപിള്ളയെ മർദിക്കുന്നത് കണ്ട് ഓടിവന്ന ഷാജിയെയും വിദ്യാർഥികൾ മർദിച്ചു. നാല് ആൺകുട്ടിയും രണ്ട് പെൺകുട്ടിയും ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസെത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:college studentsattack case
News Summary - College students and locals conflict between; Two people were injured
Next Story