Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi vijayan
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിത മുഖ്യമന്ത്രി മുതൽ...

വനിത മുഖ്യമന്ത്രി മുതൽ സിനിമ ഡയലോഗ് വരെ; വിദ്യാർഥികളെ കേട്ട് മുഖ്യമന്ത്രി

text_fields
bookmark_border

കോട്ടയം: എം.ജി സർവകലാശാല കാമ്പസിലെ സംവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരുന്നത് കേരളത്തിന് എന്തുകൊണ്ടാണ് വനിത മുഖ്യമന്ത്രി ഉണ്ടാവാതിരുന്നതെന്ന ചോദ്യം തുടങ്ങി 'മാസ്റ്റർ' തമിഴ് സിനിമയിലെ ഡയലോഗ് വരെ. വിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡേഴ്സ് എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. അനുമോൾ ഒൗസേഫ് ആണ് എന്തുകൊണ്ടാണ് കേരളത്തിന് വനിത മുഖ്യമന്ത്രി ഇല്ലാതെ പോയി എന്ന് ചോദിച്ചത്. സാനിറ്ററി പാഡിെൻറ കവറുമായാണ് അനുമോൾ പോഡിയത്തിനടുത്തേക്ക് എത്തിയത്.

പാഡ് ഉയർത്തിക്കാണിച്ച അനുമോൾ ഇതിന് വലിയ ചെലവാണെന്നും ചൂണ്ടിക്കാട്ടി. വിദ്യാർഥിനികൾക്ക് ആർത്തവ സമയത്ത് ഹാജരോടുകൂടിയ അവധി അനുവദിക്കണമെന്ന അനീഷിെൻറ ആവശ്യം കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. സ്കൂളുകളിലെ ഷീ പാഡ് സ്കീം കോളജ് തലത്തിൽകൂടി വ്യാപിപ്പിക്കണമെന്ന് ശ്വേത മറിയം ആവശ്യപ്പെട്ടു. എൽ.ജി.ബി.ടി കമ്മ്യൂണിറ്റിക്കുവേണ്ടി സംസാരിച്ച തീർഥ സാർവിക ട്രാൻസ്ജൻഡർ എന്ന പദം ഇല്ലെന്നും ട്രാൻസ്ജൻഡർ പേഴ്സൻ അല്ലെങ്കിൽ ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റി എന്ന പദം ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി. ഭിന്നലിംഗം, മൂന്നാംലിംഗം എന്നുവിളിക്കുന്നത് നിരോധിക്കണം.

കായിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കാൻ േപ്രാജക്ട് സ്പോർട്സ് സെൻറർ ആരംഭിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച അഭിനവ് ഷൈജുവാണ് നിർദേശങ്ങൾ നടപ്പായാൽ 'വി കാൾ യു മാസ്റ്റർ' എന്ന് മാസ്റ്റർ സിനിമയിലെ സംഭാഷണം പറഞ്ഞ് അവസാനിപ്പിച്ചത്. വിദ്യാർഥികളുടെ ചോദ്യങ്ങളായിരുന്നു ആദ്യെസഷനിൽ. തുടർന്ന് മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് ഒരുമിച്ച് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുത്ത 24 വിദ്യാർഥികളാണ് ആശയങ്ങൾ പങ്കുവെച്ചതും ചോദ്യങ്ങളുന്നയിച്ചതും. ബാക്കിയുള്ളവർ എഴുതിനൽകി. മുഖ്യമന്ത്രി സംസാരം അവസാനിപ്പിച്ച് നന്ദിപറഞ്ഞശേഷം ചോദ്യം ചോദിക്കാനെഴുന്നേറ്റ വിദ്യാർഥിനിയെ 'ഇനി ഒരുചോദ്യമില്ല. അവസാനിച്ചു' എന്നുപറഞ്ഞ് വിലക്കുകയും ചെയ്തു.

േകാവിഡാനന്തര വർഷത്തിൽ വിദ്യാർഥികൾക്ക് പാർട് ടൈം ജോലി –മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനത്തോടൊപ്പം ജോലി എന്ന സംവിധാനം കോവിഡാനന്തര അധ്യയനവർഷത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാല കാമ്പസിൽ 'സി.എം അറ്റ് കാമ്പസ്' പരിപാടിയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അധ്യയന വർഷം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പഠനസമയം ഉച്ചവരെയായി ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം വന്നതോടെ മുടങ്ങി. അടുത്ത വർഷം മുതൽ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്ക് സൗകര്യം നൽകും. ഇതിനായി കാമ്പസുകളിൽ സർക്കാർ പദ്ധതികളിലേക്ക് പ്ലേസ്മെൻറ് ആരംഭിക്കുന്നത് ആലോചിക്കും. തദ്ദേശസ്ഥാപനങ്ങളിലെ വിവിധ പദ്ധതികളിൽ ഇേൻറൻഷിപ്പും നൽകും.

ഉന്നത വിദ്യാഭ്യാസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ലൈബ്രറികൾ ഭിന്നശേഷിസൗഹൃദമാക്കുന്ന കാര്യവും പരിഗണിക്കും. വീൽചെയറിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ശൗചാലയം, വാഷ് റൂം എന്നിവ ക്രമാനുഗതമായി സജ്ജീകരിക്കും. ഹാൾ ടിക്കറ്റ് നൽകൽ, പരീക്ഷ, റിസൽറ്റ്, സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ തുടങ്ങിയവ അടുത്ത വർഷം മുതൽ സമയബന്ധിതമാക്കും. സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ അവകാശമാണ്. കാമ്പസുകളിൽ കളരി അഭ്യസിപ്പിക്കണമെന്ന നിർേദശം വന്നിട്ടുണ്ട്. അക്കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുമെന്ന് നോക്കും.

സർവകലാശാലകളെ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക് പരിഗണിക്കും. സംസ്ഥാനത്തെ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിെൻറ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. കേരളം ഉന്നത വിദ്യാഭ്യാസ ഹബ് ആകുന്നതോടെ മറ്റ് രാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ ഇങ്ങോട്ടുവരുന്ന സാഹചര്യമുണ്ടാകും. അങ്ങനെയെങ്കിൽ ലോകത്തെ മികച്ച സർവകലാശാലകളുടെ ആദ്യനിരയിൽ കേരളവും സ്ഥാനംപിടിക്കും. വിദ്യാർഥികളുടെ നിർദേശങ്ങളിൽ സർക്കാറിന് കഴിയുന്നവ ഇപ്പോൾ ചെയ്യും. പ്രകടന പത്രികയിലുൾപ്പെടുത്താവുന്നത് അങ്ങനെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എം.ജി സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള 200 വിദ്യാർഥികളാണ് 'നവകേരളം, യുവകേരളം, ഉന്നത വിദ്യാഭ്യാസത്തിെൻറ ഭാവി' വിഷയത്തിൽ സംവാദത്തിൽ പങ്കെടുത്തത്. വീണ ജോർജ് എം.എൽ.എ ആയിരുന്നു അവതാരക. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗം പി. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ മാനുഷിക നടപടി –മുഖ്യമന്ത്രി

10 വർഷത്തിലധികം ജോലി ചെയ്ത താൽക്കാലികക്കാരെ പിരിച്ചുവിടുന്നത് മാനുഷിക നടപടിയല്ല. പി.എസ്.സി നിയമനം ഇല്ലാത്തിടത്താണ് ഇവർക്ക് അംഗീകാരം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദപരിപാടിയിൽ, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയല്ലേ എന്ന അഞ്ജു ബെന്നിയുടെ ചോദ്യത്തിന്ന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പി.എസ്.സി നിയമനം ഇല്ലാത്ത തസ്തികയിൽ 22 വർഷമായി ജോലി ചെയ്യുന്ന താൽക്കാലികക്കാരുണ്ട്. ഈ സർക്കാറിെൻറ കാലത്ത് നിയമിക്കപ്പെട്ടവരല്ല ഇവർ. ചെറുപ്രായത്തിൽ ജോലിക്ക് കയറിയ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇവർക്ക് സ്ഥിരനിയമനം നൽകുന്നത് മാനുഷിക നടപടി മാത്രമാണ്. ആരുടെയും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. പ്രത്യേകിച്ച് ഇൗ സർക്കാർ അതിനൊരുെമ്പടില്ല.

നമ്മുടെ നാട്ടിൽ േകാലാഹലങ്ങൾക്കിപ്പോൾ കുറവില്ലല്ലോ. ഇപ്പോഴുയരുന്ന കോലാഹലങ്ങൾ അതിെൻറ ഭാഗം മാത്രമായി കണ്ടാൽ മതി. ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടന്ന കാലയളവാണ് സംസ്ഥാന സർക്കാറിേൻറതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കോളർഷിപ്: നിർദേശവുമായി പായൽകുമാരിയും

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ വന്ന് പഠിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി നിർദേശം മുന്നോട്ടുവെച്ച് സർവകലാശാലയിലെ റാങ്ക് ജേതാവും ബിഹാർ സ്വദേശിനിയുമായ പായൽകുമാരിയും. കുടിയേറ്റ വിദ്യാർഥികൾക്കായി സ്കോളർഷിപ് ഏർപ്പെടുത്തണമെന്നാണ് പായൽ ആവശ്യപ്പെട്ടത്. ജീവിത സാഹചര്യങ്ങൾ മൂലം പലർക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടിവരുന്നു.

സ്കോളർഷിപ് ഏർപ്പെടുത്തിയാൽ ഇത്തരത്തിലുള്ള വിദ്യാർഥികൾക്ക് പഠനം തുടരാനാകുമെന്നും സംവാദത്തിൽ പായൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബി.എ ഹിസ്റ്ററി ആർക്കിയോളജിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥിനിയാണ് പായൽകുമാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsPinarayi VijayanPinarayi Vijayan
News Summary - From Women CM to Film Dialogue; CM listens to students
Next Story