Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെട്ടിക്കടക്കാരന്...

പെട്ടിക്കടക്കാരന് വ്യാജ നോട്ടുകൾ നൽകി നാലായിരം രൂപ തട്ടിയെടുത്തു

text_fields
bookmark_border
Currency Fraud, Kottayam
cancel
camera_alt

കുഞ്ഞുകുട്ടൻ തനിക്ക് ലഭിച്ച വ്യാജനോട്ടുകളുമായി

നെടുംകുന്നം: കച്ചവടക്കാരനായ വയോധികനിൽനിന്നും വ്യാജ നോട്ടുകൾ നൽകി നാലായിരം രൂപ തട്ടിയെടുത്തു. നെടുംകുന്നം-നൂറോമ്മാവ് റോഡിൽ കന്നാലിപ്പടിയിൽ മാടക്കട നടത്തുന്ന തെക്കേക്കര കുഞ്ഞുകുട്ടന്‍റെ പണമാണ് ബൈക്കിലെത്തിയ യുവാവ് തട്ടിയത്. ആദ്യം കടയിൽനിന്നും 900 രൂപയുടെ സാധനങ്ങൾ വാങ്ങിയ ആൾ രണ്ടായിരത്തിന്‍റെ വ്യാജ നോട്ട് നൽകി. ശേഷം 1100 രൂപ ബാക്കിയും വാങ്ങി.

മേശയ്ക്കുള്ളിൽ പണമുണ്ടെന്ന് തിരിച്ചറിഞ്ഞ യുവാവ് രണ്ടായിരം രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. കൈയിലുള്ള മറ്റൊരു വ്യാജ നോട്ടുകൂടി കുഞ്ഞുകുട്ടന് നൽകിയശേഷം നാല് അഞ്ഞൂറ് രൂപ നോട്ടുകളും വാങ്ങി ഇയാൾ സ്ഥലം വിട്ടു. കാഴ്ചക്ക് പ്രശ്‌നമുള്ളതിനാൽ കുഞ്ഞുകുട്ടൻ തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് അഞ്ഞൂറു രൂപകൾ നൽകിയശേഷം കുഞ്ഞുകുട്ടനിൽ നിന്നും രണ്ടായിരം രൂപ വാങ്ങി.

ഈ പണവുമായി നൂറോമ്മാവിലെ റേഷൻ കടയിലെത്തിയപ്പോളാണ് നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. കടയിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവാവാണ് രണ്ടായിരത്തിന്‍റെ നോട്ടുകൾ നൽകിയതെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ കുഞ്ഞുകുട്ടൻ കറുകച്ചാൽ പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamFake NotesCurrency Fraud
News Summary - Four thousand rupees were stolen by giving fake notes
Next Story