Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളപ്പൊക്കം:...

വെള്ളപ്പൊക്കം: മത്സ്യകർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
വെള്ളപ്പൊക്കം: മത്സ്യകർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
cancel
camera_alt

വെള്ളംകയറി മത്സ്യം നഷ്ടപെട്ട കർഷകൻ    

വൈക്കം: വെള്ളപ്പൊക്കം മൂലം മത്സ്യകർഷകർക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. ജനകീയ മത്സ്യകൃഷിയുടെ ഭാഗമായും സ്വന്തം നിലക്കും കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് വലിയ കടബാധ്യതയിലായത്.

തലയാഴം കൊതവറയിൽ അഞ്ചര ഏക്കറിൽ കരിമീനും ഗിഫ്റ്റ് തിലോപ്പിയയും വളർത്തിയ പി.സി. സേവ്യർ, രണ്ടര ഏക്കറിൽ അസം വാളകൃഷി ചെയ്ത ബഷീർ, തലയാഴം ഇട ഉല്ലലയിൽ 50 സെൻറിൽ ഗിഫ്റ്റ് തിലോപ്പിയ വളർത്തിയ ഭവിൻ പുഷ്കരൻ, തലയാഴം പള്ളിയാടിൽ ജനാർദനൻ, പള്ളിയാട് ബിനു, എം.കെ. രാമദാസ്, തലയാഴം പുത്തൻപാലത്ത് മനോജ് ലൂക്ക്, പട്ടേരി റോജൻ, വൈക്കം പെരുമശ്ശേരി ഭാഗത്ത് വെട്ടിക്കാപള്ളി ജോൺകുരുവിള, പനപറമ്പിൽ സഹദേവൻ, വൈക്കം കിളിയാട്ടുനടയിൽ ആഞ്ഞലിക്കാത്തറ തോമസ് തുടങ്ങി നിരവധി പേർക്കാണ് കൃഷിനാശം സംഭവിച്ചത്.

മനോജ് ലൂക്ക്, പട്ടേരി റോജൻ എന്നിവരുടെ വിളവെടുക്കാൻ പ്രായമായ മത്സ്യകൃഷിയാണ് വെള്ളത്തിൽ നഷ്ടമായത്. ബണ്ട് നിർമിക്കുന്നതിനും കൃഷി നടത്തുന്നതിനുമായി വൻ തുക ബാങ്ക് വായ്പയെടുത്ത കർഷകർക്ക് കൃഷിനാശം കനത്ത പ്രഹരമായി. ജോൺ കുരുവിളയക്ക് കരിമീൻ, നൈൽ തിലോപ്പിയ കൃഷിയാണുണ്ടായിരുന്നത്. 48,000 രൂപയോളം രൂപ വിനിയോഗിച്ചുതീർത്ത പടുതാക്കുളം വെള്ളപ്പൊക്കത്തിൽതകർന്നു. കുളത്തിൽ വളർത്തിയിരുന്ന കരിമീനും നൈൽ തിലോപ്പിയയും നഷ്ടപ്പെട്ടു.

അഞ്ചേക്കറോളം സ്ഥലത്ത് വാള, ചെമ്പല്ലി, ഗിഫ്റ്റ് തിലോപ്പിയ, കരിമീൻ, നാടൻകാരി, കട്ല, രോഹു തുടങ്ങിയവ കൃഷിചെയ്ത തോമസിനു ഭീമമായ നഷ്ടമാണുണ്ടായത്. കടക്കെണിയിലായ തങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും തുടർന്ന് കൃഷി നടത്താൻ മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ഇവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodsFishermenfish farm
Next Story