Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightയുവതിയുടെ മാല...

യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
cancel

എരുമേലി: ആളൊഴിഞ്ഞ ഇടവഴിയിൽവെച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കുറുവാംമൂഴി സ്വദേശി പീടികക്കൽ ഷിനുവാണ് (42) പിടിയിലായത്. എരുമേലിയിലെ ഹൈടെക് കൺട്രോൾ റൂമിൽ ലഭിച്ച സി.സി കാമറ ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ശനിയാഴ്ച രാവിലെയാണ് മാല പൊട്ടിക്കാൻ ശ്രമം നടന്നത്. എരുമേലി സർക്കാർ ആശുപത്രിയിലെ ജീവനക്കാരി അനുജ ജോലിക്ക് പോകുംവഴി ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിൽവെച്ചായിരുന്നു സംഭവം. എന്നാൽ, ഇയാളുടെ ശ്രമം പരാജയപ്പെട്ടു. യുവതിയുടെ പരാതിയെ തുടർന്ന് കൺട്രോൾ റൂം സിവിൽ പൊലീസ് ഓഫിസർമാരായ കെ.എൻ. അനീഷ്, കെ.എസ്. സുമേഷ് എന്നിവർ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി എത്തിയ വാഹനം തിരിച്ചറിയുകയായിരുന്നു. തുടർന്ന് എരുമേലി എസ്.ഐ അജി ജേക്കബിെൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഷിനു പിടിയിലായത്. ഇയാൾ ബൈക്ക് സമീപത്തെ മൈതാനത്തുവെച്ചശേഷം അനുജയുടെ പിന്നാലെ പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം ഇയാൾ വസ്ത്രംമാറി ബൈക്ക് തിരികെ എടുക്കാൻ ഓട്ടോയിൽ സ്ഥലത്ത് വരുന്നതിെൻറ ദൃശ്യം സി.സി കാമറയിൽ പതിഞ്ഞിരുന്നു.

കാമറ ദൃശ്യത്തിലൂടെ ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയും ഇയാളുടെ സഹായത്തോടെ ഷിനുവിനെ പൊലീസ് തിരിച്ചറിയുകയും ഞായറാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatching
News Summary - erumeli news
Next Story