Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightപടുതക്കീഴിൽ ജീവിതം...

പടുതക്കീഴിൽ ജീവിതം നരകിച്ച് കുടുംബം; വീടെന്ന സ്വപ്നം അകലെ

text_fields
bookmark_border
saji kumar and his wife
cancel
camera_alt

പാറക്കൽ സജികുമാറും ഭാര്യയും പടുത വലിച്ചുകെട്ടിയ കൂരക്കുള്ളിൽ

ഈരാറ്റുപേട്ട: മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയും പ്രായമായ രണ്ട് പെൺമക്കളുമായി പടുതക്കീഴിൽ ജീവിച്ച് തീർക്കുകയാണ് തിടനാട് മാടമല സ്വദേശി പാറക്കൽ സജികുമാർ. വീടെന്ന സ്വപ്നം ഈ കുടുംബത്തിന് അകലെയാണ്. പടുതക്ക് കീഴിലെ ഈ ജീവിതം തുടങ്ങിയിട്ട് രണ്ടുവർഷമായി.

ആകെയുള്ള സമ്പാദ്യമായ 10 സെൻറിൽ പടുത വലിച്ചുകെട്ടി താമസിക്കുകയാണ് കുടുംബം. മഴ പെയ്യുമ്പോൾ കീറിയ പ്ലാസ്റ്റിക് പടുതയിലെ വെള്ളവും തൊട്ടടുത്ത പറമ്പിൽനിന്നുള്ള വെള്ളവും ഷെഡിനകത്ത് കൂടിയാണ് ഒഴുകുന്നത്. 13, 12 വയസ്സുള്ള പെൺമക്കളെ ഭാര്യയെ ഏൽപിച്ചശേഷം തൊഴിൽചെയ്യാൻ മറ്റ് സ്ഥലങ്ങളിൽ പോകാൻ സാധിക്കുന്നില്ല.

ഭാര്യക്ക് മാസംതോറും മൂവായിരം രൂപയുടെ മുകളിൽ മരുന്നിന് ചെലവാകുന്നുണ്ട്. മൂന്നിലവുകാരനായ സജി വർഷങ്ങളായി ഭാര്യവീടായ തിടനാട് മാടമലയിലാണ് താമസം. ലൈഫ് ഭവനപദ്ധതിയിൽ പ്രഥമപരിഗണ സജികുമാറിന് നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് വെള്ളൂക്കുന്നേൽ പറയുന്നത്.

വാഗ്ദാനങ്ങൾ മുറക്ക് ലഭിക്കുന്നുണ്ടെങ്കിലും ഈ കുടുംബത്തിെൻറ ജീവിതം കരകയറാൻ ഉദാരമതികളുടെ കനിവ് വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:need a homefamily struggling
News Summary - secured house is just a dream for this family; neeed help
Next Story