Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightആംബുലൻസിൽ കുടുങ്ങിയ...

ആംബുലൻസിൽ കുടുങ്ങിയ വയോധികക്ക് പൊലീസ് തുണയായി

text_fields
bookmark_border
ആംബുലൻസിൽ കുടുങ്ങിയ വയോധികക്ക് പൊലീസ് തുണയായി
cancel

ഈരാറ്റുപേട്ട: ആംബുലൻസിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ പൂഞ്ഞാറിലെ വയോധികക്ക്​ രക്ഷകരായി ഈരാറ്റുപേട്ട പൊലീസും നാട്ടുകാരും. പൂഞ്ഞാർ കുടക്കച്ചിറയിൽ റോസാമ്മയെ (70) സുരക്ഷിതമായി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

ശ്വാസതടസ്സത്തെ തുടർന്ന് പൂഞ്ഞാറിൽനിന്ന് പാലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകും വഴി അമ്പാറയിൽ വെള്ളം കയറിയതിനെ തുടർന്ന് മുന്നോട്ടുപോകാൻ കഴിയാതെ വന്നു. വാഹനം അധികസമയം നിർത്തിയിട്ടതിനെ തുടർന്ന് ആംബുലൻസിലെ ഓക്സിജൻ തീർന്നു.

എന്നാൽ, തിരികെ ഈരാറ്റുപേട്ടക്ക് വരാമെന്ന് കരുതിയപ്പോൾ പനക്കപ്പാലവും വെള്ളത്തിൽ മുങ്ങി. തുടർന്ന് ഈരാറ്റുപേട്ട പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പി.എം.സി ഹോസ്പിറ്റലിലെത്തി അവിടെനിന്ന് പൊലീസ് വാഹനത്തിൽ തന്നെ ഓക്സിജൻ സിലണ്ടർ എത്തിച്ച് നൽകി. സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം വെൽഫെയറും നന്മക്കൂട്ടം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തോളിലേറ്റി പനക്കപാലത്തേക്ക് എത്തിച്ചു. പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.

ഈരാറ്റുപേട്ട സ്​റ്റേഷൻ ഹൗസ് ഓഫിസർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ അനുരാജ് എം.എച്ച്, സി.പി.ഒമാരായ അഭിലാഷ്, അനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rainkerala rain
News Summary - Old women saved from ambulance
Next Story