Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്...

കോട്ടയത്ത് ഒമ്പതിടത്തും പ്രചാരണം ഹൈ വോൾട്ടേജിൽ

text_fields
bookmark_border
Kottayam map
cancel

കോട്ടയം: ദേശീയ-സംസ്ഥാന നേതാക്കൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോൾട്ടേജിൽ. യു.ഡി.എഫ് സ്ഥാനാർഥികൾക്കായി രാഹുൽ ഗാന്ധിയും ഇടതുമുന്നണിക്കായി മുഖ്യമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥികൾക്കായി അമിത് ഷായും പ്രചാരണത്തിന് എത്തിയതോടെ സ്ഥാനാർഥികളും പ്രവർത്തകരും ഉഷാറിലായി.

മുഖ്യമന്ത്രിപോയ വഴികളിലൂടെ തന്നെയായിരുന്നു രാഹുലിെൻറ റോഡ്ഷോ. മുഖ്യമന്ത്രി ജില്ലയിൽ അഞ്ചിടത്ത് സംസാരിച്ചു. പുറമെ വാർത്തസമ്മേളനവും നടത്തി. രാഹുലിെൻറ വരവ് ജില്ലയിലെ യു.ഡി.എഫ് കേന്ദ്രങ്ങെള സജീവമാക്കി. ഗ്രൂപ്പുകൾക്ക് അതീതമായി മുഴുവൻ പ്രവർത്തകരും കളത്തിലിറങ്ങിയെന്നതും നേട്ടമായി. യു.ഡി.എഫിെൻറ ജില്ലയിലെ എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി രാഹുൽ പ്രചാരണം നടത്തി. അമിത് ഷാ കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ പൊൻകുന്നത്തെത്തി എൻ.ഡി.എ പ്രചാരണത്തിന് തുടക്കമിട്ടു. ജില്ലയിലെ സ്ഥാനാർഥികളെ മുഴുവൻ പൊൻകുന്നത്തെത്തിച്ചായിരുന്നു പ്രചാരണം.

വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ സംസ്ഥാന നേതാക്കൾ ജില്ലയിൽ എത്തും. കേന്ദ്രമന്ത്രിമാർ ബി.ജെ.പിക്കായി എത്തുന്നുണ്ട്. സംസ്ഥാന മന്ത്രിമാർ ഇടതുമുന്നണിക്ക് വേണ്ടിയും പ്രചാരണം നടത്തും. സീതാറം െയച്ചൂരിയടക്കമുള്ള നേതാക്കളും എത്തുന്നുണ്ട്. സ്ഥാനാർഥികളുടെ വാഹന പര്യടനത്തിനും തുടക്കമായി. വാശിയേറിയ മത്സരം നടക്കുന്ന പാലായിലും കടുത്തുരുത്തിയിലും കോട്ടയത്തും സംസ്ഥാന നേതാക്കളുടെ സ്ഥിരം സാന്നിധ്യവുമുണ്ട്.

സർവേ ഫലങ്ങൾ പലരുടെയും ചങ്കിടിപ്പ് വർധിപ്പിച്ചു. പാലായിൽ മാണി സി.കാപ്പനും േജാസ് കെ.മാണിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കേരള കോൺഗ്രസുകൾ േനരിട്ടേറ്റുമുട്ടുന്ന ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും പോരാട്ടത്തിന് വീര്യമേറെ. പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും യു.ഡി.എഫിലെ ടോമി കല്ലാനിയും പൊരിഞ്ഞ പോരിലാണ്. സ്വതന്ത്രനായ പി.സി. ജോർജും പ്രചാരണത്തിൽ ഒപ്പമുണ്ട്. മൂന്ന് വനിത സ്ഥാനാർഥികളുടെ മത്സരംകൊണ്ട് വൈക്കം ശ്രദ്ധേയമാകുന്നു.

ഏറ്റുമാനൂരിൽ ഇടത് സ്ഥാനാർഥി വി.എൻ. വാസവനും യു.ഡി.എഫിലെ പ്രിൻസ് ലൂേക്കാസും തമ്മിലെ പോരാട്ടം പ്രവചനാതീതമാണ്. കോൺഗ്രസിൽ പുറത്തുവന്ന ലതിക സുഭാഷ് സ്വതന്ത്രയായി രംഗത്തുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ബുധനാഴ്ച വാഹനപര്യടനം ആരംഭിച്ചു. കഴിഞ്ഞദിവസം രാഹുലിനൊപ്പം പൂർണസമയവും അദ്ദേഹം ഉണ്ടായിരുന്നു.

എതിർ സ്ഥാനാർഥി ഇടതുമുന്നണിയുടെ ജെയ്ക് സി.തോമസും പ്രചാരണത്തിൽ സജീവമാണ്. കോട്ടയത്ത് തിരുവഞ്ചൂരും അനിൽകുമാറും വാശിയേറിയ പോരാട്ടത്തിലാണ്. പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നണികൾ തയാറാക്കിയിട്ടുള്ളത്. പലരും പ്രാദേശിക ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്. കുടുംബസദസ്സുകൾ സംഘടിപ്പിക്കുന്നതിലും മുന്നണികൾ മത്സരിക്കുകയാണ്. ശബരിമലയും വികസന പ്രവർത്തനങ്ങളും പ്രധാന പ്രചാരണ വിഷയങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayamassembly election 2021
News Summary - election Campaign in Kottayam at high voltage
Next Story