കോൺഗ്രസുകാർ ലതികക്കൊപ്പമില്ല –ജോഷി ഫിലിപ്
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നും ലതിക സുഭാഷ് വിമതയായി മത്സരിക്കുന്നത് മുന്നണിയെ ബാധിക്കില്ലെന്നും ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്. കോൺഗ്രസുകാർ ആരും ലതികക്കായി പ്രവർത്തിക്കില്ല. ലതിക വിളിച്ച കൺവെൻഷനിൽ കോൺഗ്രസിെൻറ ഔദ്യോഗിക ഭാരവാഹികൾ ആരും പങ്കെടുത്തിട്ടില്ല. ഈ വിഷയത്തിൽ കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും നിലപാട് കെ.പി.സി.സി പ്രസിഡൻറ് വ്യക്തമാക്കിയിട്ടുണ്ട്. ഘടകകക്ഷിക്ക് നൽകിയതിനാൽ ലതിക ആവശ്യപ്പെട്ട ഏറ്റുമാനൂർ സീറ്റ് നൽകാനായില്ല. ഇതോടെ അവർ പാർട്ടിയെ തള്ളിപ്പറഞ്ഞു. പാർട്ടി അവർക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. ലതികക്കും ഭർത്താവിനും നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നു. അവർ സ്വയം പാർട്ടിയിൽനിന്ന് പുറത്തുപോകുകയായിരുന്നു. ഇനി കോൺഗ്രസുകാരൊന്നും അവർക്കൊപ്പമുണ്ടാകില്ല.
കേരള കോൺഗ്രസിന് ജില്ലയിൽ നൽകിയ പരിഗണനയിൽ സി.പി.എമ്മിൽ ശക്തമായ അമർഷം നിലനിൽക്കുന്നുണ്ട്. പിറവത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പുറത്താക്കിയ നടപടി ഇതിന് തെളിവാണ്. ആത്മഹത്യാപരമായ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. കേരള കോൺഗ്രസിന് സി.പി.എം അവകാശപ്പെടുന്ന ശക്തിയൊന്നുമില്ല.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ വൈക്കം ഒഴിെകയുള്ള മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രാദേശിക ഘടകങ്ങളാണ് പ്രതിഫലിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ഇതിൽനിന്ന് വ്യത്യസ്തമാകും. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയം നേടും.
യു.ഡി.എഫ് സ്ഥാനാർഥിയെ സഹായിക്കാൻ കോട്ടയത്ത് ബി.ജെ.പി ദുർബല സ്ഥാനാർഥിയെ നിർത്തിയെന്ന സി.പി.എം ആരോപണത്തിൽ കഴമ്പില്ല. തിരുവഞ്ചൂരിനെതിരെ സി.പി.എമ്മും ബി.ജെ.പിയും വലിയ നേതാക്കളെ സ്ഥാനാർഥികളാക്കി. എല്ലാവരും ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ട് മത്സരിക്കാൻ പേടിയാണ്. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ പോലും കോട്ടയത്ത് മത്സരിക്കാൻ ഭയപ്പെട്ട് ഏറ്റുമാനൂരിലേക്ക് ഓടി. കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ വലിയ വികാരമുണ്ട്. കോട്ടയം ജില്ലയെ എൽ.ഡി.എഫ് സർക്കാർ അവഗണിച്ചു. പദ്ധതികൾക്കെല്ലാം തടയിട്ടു. ഇതിന് കോട്ടയം തിരിച്ചടി നൽകും. യു.ഡി.എഫ് ജില്ലയിലെ മേധാവിത്തം നിലനിർത്തുമെന്നും ജോഷി ഫിലിപ് പറഞ്ഞു.
ലതികയെ പ്രോത്സാഹിപ്പിക്കാനില്ല –എ.വി. റസൽ
വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയെന്ന ആത്മവിശ്വാസവുമായാണ് എൽ.ഡി.എഫ് വോട്ടുതേടുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വി. റസൽ. ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് കോൺഗ്രസിലെ ആഭ്യന്തരകാര്യമാണ്. അതിെൻറ തുടർച്ചയാണ് ഏറ്റുമാനൂരിലെ അവരുടെ സ്ഥനാർഥിത്വം. അതുമായി സി.പി.എമ്മിന് ബന്ധമൊന്നുമില്ല. അവരെ രഹസ്യമായി പിന്തുണക്കേണ്ട സാഹചര്യവുമില്ല. ലതിക സി.പി.എം വോട്ടുകളൊന്നും ചോർത്തില്ല. ലതികയെ ശോഭന ജോർജ് കണ്ടത് വ്യക്തിപരമായാണ്. അത് രാഷ്ട്രീയ നീക്കമല്ല.
സി.പി.എമ്മിെൻറ നിലപാട് സ്വീകരിക്കുന്നത് ശോഭനയല്ല. സംസ്ഥാന- ജില്ല നേതൃത്വമാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കേരള കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ കടന്നുവരവ് ജില്ലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പതുമണ്ഡലങ്ങളിലും എൽ.ഡി.എഫാണ് മുന്നിലെത്തിയത്. ഇത് ആവർത്തിക്കും. കേരള കോൺഗ്രസിന് കൂടുതൽ പരിഗണന നൽകിയതിൽ കോൺഗ്രസ് എന്തിനാണ് ദുഃഖിക്കുന്നത്. അർഹമായ പരിഗണനയാണ് കേരള കോൺഗ്രസിന് നൽകിയിരിക്കുന്നത്. ഇതിെൻറ ഗുണം എൽ.ഡി.എഫിന് ലഭിക്കും.
പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കി ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ ചേർന്നയാളെ കോട്ടയത്ത് ബി.െജ.പിയുടെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. തിരുവഞ്ചൂർ മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോട്ടയം മണ്ഡലത്തിൽ ബി.െജ.പി വോട്ട് കുറയുക പതിവാണ്. ഇതിെൻറ തുടർച്ചക്കാണ് ഇത്തവണത്തെയും ശ്രമം. ഇതോടെ ബി.ജെ.പി മുഖം വികൃതമായി. വോട്ടുകച്ചവടം നടന്നാലും കോട്ടയത്ത് എൽ.ഡി.എഫ് സ്ഥാനാർഥിതന്നെ വിജയിക്കും. ഏറ്റുമാനൂരിലേക്ക് പാർട്ടി നേതൃത്വം വി.എൻ. വാസവെന നിയോഗിക്കുകയായിരുന്നു. ഭയന്നോടേണ്ട സാഹചര്യം കോട്ടയത്ത് ഒരിടത്തും സി.പി.എമ്മിനില്ല. പൂഞ്ഞാറിൽ പ്രചാരണം തുടങ്ങിയിട്ടല്ലേയുള്ളൂ. അവിടത്തെ സ്ഥിതി വിലയിരുത്താറായിട്ടില്ല.
എൽ.ഡി.എഫ് ഭരണം തുടരുമെന്ന് കേരളം ഉറപ്പിച്ചുകഴിഞ്ഞു. നിലവിലുള്ള സർവേകളും തദ്ദേശതെരഞ്ഞെടുപ്പിലും ഇത് വ്യക്തമാണ്. സർക്കാറിെൻറ മികച്ച പ്രകടനവും ജനക്ഷേമപ്രവർത്തനങ്ങളും കോട്ടയത്തും അഭിമാനകരമായ വിജയം എൽ.ഡി.എഫിന് നൽകും -അദ്ദേഹം പറഞ്ഞു.
ജോസ് വിഭാഗത്തിന് കൂടുതൽ പരിഗണന നൽകിയത് വാസവെൻറ ജയം ഉറപ്പിക്കാൻ –നോബിൾ മാത്യൂ
കോട്ടയം ജില്ലയിൽ ഇത്തവണ താമര വിരിയുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് നോബിൾ മാത്യൂ. മൂന്നു സീറ്റിലധികം പാർട്ടി നേടും. വികസനത്തിനപ്പുറം കേരള കോൺഗ്രസുകളുടെ സീറ്റെണ്ണമാണ് ഇടത്-വലത് മുന്നണികൾ ചർച്ച ചെയ്യുന്നത്.
അധികം വൈകാതെ ഇടത്തും വലത്തുമുള്ള കേരള കോൺഗ്രസുകൾ ഇല്ലാതാകും. ഇടതുമുന്നണിയിൽ ജോസ് വിഭാഗത്തിന് കൂടുതൽ പരിഗണന നൽകിയത് വി.എൻ. വാസവെൻറ ജയം ഉറപ്പിക്കാനാണ്. ഇതിൽ പാർട്ടി അണികൾക്ക് പ്രതിഷേധമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ബി.ഡി.ജെ.എസിെൻറ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട പരാതികൾക്ക് ഉടൻ പരിഹാരം കാണും.
കോട്ടയത്ത് മിനർവ മോഹനെ സ്ഥാനാർഥിയാക്കിയതോെട മത്സരം കടുത്തു. മറ്റ് ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. കോട്ടയത്ത് ബി.ജെ.പിക്ക് ശക്തരായ നേതാക്കൾ മത്സരിക്കാനുണ്ടായിരുന്നു. പാർട്ടിയിലേക്ക് പുതിയതായി എത്തിയവരെ പരിഗണിച്ചപ്പോൾ ഇവർക്ക് മാറിനിൽക്കേണ്ടിവന്നു. ആർക്കെങ്കിലും എതിർപ്പുണ്ടെന്ന് കരുതുന്നില്ല. തനിക്ക് സീറ്റ് ലഭിക്കാത്തത് അപ്രതീക്ഷിതമാണ്. ആരും വെട്ടിയതൊന്നുമല്ല. കാഞ്ഞിരപ്പള്ളിയിൽ തനിക്ക് ജയസാധ്യത കൂടുതലുണ്ടായിരുന്നു.
എന്നാലിത് ദേശീയനേതൃത്വത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബി.ജെ.പി ജില്ല പ്രസിഡൻറ് സ്ഥാനം തന്നെ വലിയ പദവിയാണ്. അൽഫോൺസ് കണ്ണന്താനത്തെ നേരത്തേ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവന്നതും എം.എൽ.എയാക്കിയതുമെല്ലാം ഞാനാണ്. തലേദിവസംവരെ േമാദിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ ബി.ഡി.ജെ.എസ് ഏറ്റുമാനൂരിൽ സ്ഥാനാർഥിയാക്കിയതാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണം. ഇത് അംഗീകരിക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ഏറ്റുമാനൂരിൽ സി.പി.എമ്മിനെ ബി.ഡി.ജെ.എസ് സഹായിക്കുമെന്ന ്കരുതുന്നില്ല. അവിടെ മികച്ച സ്ഥാനാർഥിയുണ്ടാകും. വേണ്ടിവന്നാൽ ബി.ജെ.പി തന്നെ മത്സരിക്കും.
എൽ.ഡി.എഫും യു.ഡി.എഫും വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. മോദിക്കൊപ്പം മുന്നേറാൻ കേരളവും ഇക്കുറി തയാറാകും. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് കേരളത്തിൽ പദ്ധതികൾ നടപ്പാക്കുന്നത്. ശബരിപാത, വിമാനത്താവളം, ഡാമുകൾ എന്നിവയടക്കം ജില്ലയുടെ വികസനരേഖക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.