ഹണി ട്രാപ്പിലൂടെ 60 ലക്ഷവും 61 പവനും തട്ടിയ ദമ്പതികൾക്കെതിരെ കേസ്
text_fieldsകോട്ടയം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെയും സുഹൃത്തിനെതിരെയും ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയുടെ പരാതിയിൽ അതിരമ്പുഴ സ്വദേശിനിയായ യുവതിക്കും ഭർത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂർ സ്വദേശിക്കും എതിരെയാണ് കേസെടുത്തത്.
മൂന്നുവർഷം മുമ്പ് ആലപ്പുഴ സ്വദേശി അമ്മഞ്ചേരിയിൽ വാടകക്ക് താമസിക്കുന്നതിനിടെ യുവതി അടുത്തിടപഴകുകയും സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു. യുവതിയുടെ സുഹൃത്തും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടി. ബാങ്ക് ലോക്കറിലുണ്ടായിരുന്ന പണവും സംഘം കൈക്കലാക്കിയതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. മൂന്നുപേരും ഒളിവിലാണ്. അടുത്തിടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൈക്കൂലിയായി മദ്യം ആവശ്യപ്പെടുകയും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും ഇതേ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് വിജിലൻസ് എ.എസ്.ഐയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

