Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാഠപുസ്തകങ്ങളുടെ...

പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവ് കടത്ത്; കൂട്ടുപ്രതികൾക്കായി തിരച്ചിൽ

text_fields
bookmark_border
പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവ് കടത്ത്; കൂട്ടുപ്രതികൾക്കായി തിരച്ചിൽ
cancel

കോട്ടയം: പാഠപുസ്തകങ്ങളുടെ മറവിൽ 62.5 കിലോ കഞ്ചാവ് കടത്തിയ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. ഇവരെ കണ്ടെത്താൻ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പിടിയിലായവരുടെ ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസിൽ കഴിഞ്ഞദിവസം പിടിയിലായവരടക്കം ഇതുവരെ ആറുപേരാണ് അറസ്റ്റിലായിരിക്കുന്നത്. 2020 േമയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എൻ.സി.ആർ.ടി.ഇയുടെ പാഠപുസ്തകങ്ങൾ കൊണ്ടുവന്ന ലോറിയിൽ പ്രതികൾ കഞ്ചാവ് ഒളിപ്പിച്ചുകടത്തുകയായിരുന്നു. സംശയംതോന്നി ഈ ലോറി ഏറ്റുമാനൂരിൽ എക്സൈസ് സ്ക്വാഡ് പരിശോധിച്ചപ്പോൾ കഞ്ചാവ് കെണ്ടത്തുകയായിരുന്നു. വാഹന ഉടമയായ അനന്തു(25), ഡ്രൈവർ അതുൽ റെജി(29) എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിൽ കഴിഞ്ഞദിവസം ഇവർക്ക് കഞ്ചാവ് ബംഗളൂരുവിൽ ഏർപ്പാടാക്കി നൽകിയ നാലുപേരെ കൂടി പിടികൂടുകയായിരുന്നു.

ചങ്ങനാശ്ശേരി മറ്റം അരിമ്പൂര് ആേൻറാ ജോസഫ്(44), ആർപ്പൂക്കര ചെമ്മനംപടി തേക്കിൻ പറമ്പിൽ ഷൈമോൻ എന്ന ഷൈൻ ഷാജി(30) , വേളൂർ കൊച്ചുപറമ്പിൽ ഫൈസൽമോൻ(26), അതിരമ്പുഴ പുതുശ്ശേരിൽ വീട്ടിൽ സുബിൻ ബെന്നി(30) എന്നിവരെയാണ് വെള്ളിയാഴ്ച പിടികൂടിയത്. ഫൈസൽമോനെ തിരുവനന്തപുരത്തുനിന്നും മറ്റ് മൂന്നു പേരെ കോട്ടയത്തുനിന്നുമാണ് പിടികൂടിയത്.

ആന്ധ്രയിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽനിന്ന് വാഴക്കുലകളുമായി ബംഗളൂരുവിലേക്ക് വരുന്ന ലോറികളിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കഞ്ചാവ് അവിടെനിന്ന് കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Cannabis case in kottayam
Next Story