Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹാവൂ...; കോട്ടയം ജില്ല...

ഹാവൂ...; കോട്ടയം ജില്ല പഞ്ചായത്തിൽ ഒടുവിൽ തീരുമാനം

text_fields
bookmark_border
ഹാവൂ...; കോട്ടയം ജില്ല പഞ്ചായത്തിൽ ഒടുവിൽ തീരുമാനം
cancel
camera_alt

സീറ്റുവിഭജന ചർച്ചകൾക്ക് കോട്ടയം ഡി.സി.സി ഓഫിസിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവർത്തകരോട് സംസാരിക്കുന്നു

കോട്ടയം: തർക്കങ്ങൾക്കൊടുവിൽ ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികളെ നിശ്ചയിച്ച് ഇടത്-വലത് മുന്നണികൾ. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പത്രിക സമർപ്പിക്കാനുള്ള തലേന്ന് സ്ഥാനാർഥിനിർണയം ഇരുമുന്നണികളും പൂർത്തിയാക്കിയത്. എൽ.ഡി.എഫിനൊപ്പമുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗം ബുധനാഴ്ച രാത്രി വൈകി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എമ്മും യു.ഡി.എഫും സ്ഥാനാര്‍ഥികളെ വ്യാഴാഴ്ച പ്രഖ്യാപിക്കും. പിന്നാലെ പത്രികയും സമര്‍പ്പിക്കും. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഗ്രൂപ് അവകാശവാദങ്ങളിൽ താളംതെറ്റിയ കോൺഗ്രസിലെ സ്ഥാനാർഥി ചർച്ചകൾ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിലാണ് തീരുമാനത്തിലേക്ക് നീങ്ങിയത്. കോണ്‍ഗ്രസില്‍ അവസാനംവരെ തര്‍ക്കം നിലനിന്ന അയര്‍ക്കുന്നം, കുറിച്ചി സീറ്റുകളിലെ തര്‍ക്കം ബുധനാഴ്ച ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പരിഹരിച്ചത്.

അയര്‍ക്കുന്നത്ത് 'എ' ഗ്രൂപ്പിലെ ഫില്‍സണ്‍ മാത്യൂസിെന സ്ഥാനാർഥിയാക്കാൻ ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേരത്തേ തീരുമാനമെടുത്തിരുെന്നങ്കിലും ഇവിടെ അപ്രതീക്ഷിത സ്ഥാനാർഥിയെത്തി. അയര്‍ക്കുന്നം സീറ്റ് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ് തയാറായില്ല. ഇതോടെ അയര്‍ക്കുന്നം ഐ ഗ്രൂപ്പിനുതന്നെ വിട്ടുനൽകി. ഇവിടെ മണര്‍കാട് പഞ്ചായത്ത് അംഗമായ റെജി എം. ഫിലിപ്പോസ് സ്ഥാനാര്‍ഥിയാകും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മാലം ഡിവിഷനില്‍നിന്ന് മത്സരിക്കാന്‍ പ്ര ചാരണം ആരംഭിച്ച ശേഷമാണ് റെജിയെ അയര്‍ക്കുന്നത്തേക്ക് മാറ്റുന്നത്. റെജിക്ക് പകരം മാലം ഡിവിഷനില്‍ ജോജി സി. ജോണ്‍ മത്സരിക്കും.

കുറിച്ചി ഡിവിഷനില്‍ കെ.എസ്.യു പ്രതിനിധിയായ വൈശാഖ് മത്സരിക്കും. അവസാന നിമിഷം വരെ അധ്യാപകസംഘടന നേതാവ് ടി.എസ്. സലീമിെൻറ പേരും പരിഗണനയിലുണ്ടായിരുെന്നങ്കിലും ഗ്രൂപ് ഫോര്‍മുലകൂടി പരിഗണിച്ചതോടെ സീറ്റ് വൈശാഖിന് ലഭിച്ചു.

ഇതോടെ എട്ട് ഡിവിഷനുകളില്‍ എ ഗ്രൂപ് പ്രതിനിധികളും അഞ്ച് ഡിവിഷനുകളില്‍ ഐ ഗ്രൂപ് പ്രതിനിധികളും മത്സരിക്കും. പൂഞ്ഞാര്‍, മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, കുറിച്ചി ഡിവിഷനുകളിലാണ് എ ഗ്രൂപ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. കടുത്തുരുത്തി, ഉഴവൂര്‍, അയര്‍ക്കുന്നം, കുമരകം, തലയാഴം ഡിവിഷനുകളാണ് ഐ ഗ്രൂപ്പിെൻറ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ വൈക്കത്തും കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് ഡി.സി.സി നേതൃത്വം അറിയിച്ചിരുന്നതെങ്കിലും ഇവിടെ ജോസഫ് ഗ്രൂപ് കഴിഞ്ഞ ദിവസം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ പേരില്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത നിലനില്‍ക്കുകയാണ്.

ഒരുവിഭാഗം ഇതിൽ കടുത്ത പ്രതിഷേധത്തിലാണ്. മുതിർന്ന നേതാക്കളെയെല്ലാം ഇവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജോസ് വിഭാഗം എത്തിയതോടെ പതിവ് തെറ്റിയതിനൊടുവിൽ എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. മുൻ തെരഞ്ഞെടുപ്പുകളിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങുന്ന എൽ.ഡി.എഫ്, ഇത്തവണ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനത്തിലേെക്കത്തിയത്.

പാമ്പാടി, പുതുപ്പള്ളി, വാകത്താനം, പൂഞ്ഞാര്‍, ഭരണങ്ങാനം, കുറവിലങ്ങാട് ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് എൽ.ഡി.എഫിൽ തലവേദനയായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പാമ്പാടിയില്‍ സി.പി.എമ്മിലെ ഫ്ലോറി മാത്യുവും പുതുപ്പള്ളിയില്‍ സി.പി.എം സ്വതന്ത്രനായി മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് സജി കെ. വര്‍ഗീസും വാകത്താനത്ത് സി.പി.ഐയിലെ ലൈസാമ്മ ജോര്‍ജും കുറവിലങ്ങാട്ട് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ നിര്‍മല ജിമ്മിയും ഭരണങ്ങാനത്ത് ജോസ് വിഭാഗത്തിലെ രാജേഷ് വാളിപ്ലാക്കലും പൂഞ്ഞാറില്‍ പി.ടി. തോമസും മത്സരിക്കാന്‍ തീരുമാനമായി.

പി.ടി. തോമസും ജോസ് വിഭാഗം പ്രതിനിധിയാണ്.പൂഞ്ഞാര്‍ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകാൻ ആദ്യം സി.പി.എം താൽപര്യം കാട്ടിയിരുന്നില്ല. പുഞ്ഞാറിന് പകരം പുതുപ്പള്ളി നൽകാമെന്നായിരുന്നു സി.പി.എം നിലപാട്. ഇത് ജോസ് അംഗീകരിച്ചില്ല. ഇതോടെ പൂഞ്ഞാറിനു പകരം സി.പി.ഐയുടെ വാകത്താനം നല്‍കാമെന്ന് സി.പി.എം നിര്‍ദേശിച്ചു. എന്നാൽ, വാകത്താനം വിട്ടുനൽകാനാകില്ലെന്ന് സി.പി.ഐ അറിയിച്ചു. ഇതോടെ സി.പി.എം പുതുപ്പള്ളിയിൽ തൃപ്തിപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath election 2020
Next Story