യാത്രക്കാരുടെ ശ്രദ്ധക്ക്: ഇൗ കെട്ടിടത്തിനുതാഴെയാണ് നിങ്ങൾ ബസ് കാത്തുനിൽക്കുന്നത്
text_fieldsകോട്ടയം: മേൽക്കൂരയിൽ സിമൻറ് പാളികൾ അടർന്നുവീണ് തെളിഞ്ഞുകാണുന്ന കമ്പികൾ. ഓഫിസിനകത്ത് പൊട്ടിപ്പൊളിഞ്ഞ കസേരകളും മേശകളും. കെട്ടിടത്തിെൻറ പലഭാഗത്തും മരങ്ങൾ വളർന്നുതുടങ്ങി. ജീവൻ ൈകയിലെടുത്ത് 30ഓളം ജീവനക്കാർ ജോലിചെയ്യുന്ന കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടമാണിത്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയിലുള്ള ഈ കെട്ടിടത്തിന് കീഴെയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ഇരിക്കുന്നതും. നല്ല കാറ്റും മഴയും ഉള്ളപ്പോൾ ഭീതിയോടെയാണ് ജീവനക്കാർ ഇതിനകത്തിരിക്കുന്നത്.
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും വിശ്രമകേന്ദ്രം, കൺട്രോളിങ് ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ എന്നിവരുടെ ഓഫിസും കാലപ്പഴക്കം െചന്ന ഈ രണ്ടുനില കെട്ടിടത്തിലാണ്. പൊതു ശുചിമുറിയും ജീവനക്കാർക്കുള്ള ശുചിമുറിയും ശോച്യാവസ്ഥയിലാണ്.
യാർഡിനു പുറത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് ഡി.ടി.ഒ അടക്കം ഭരണവിഭാഗം ജോലിചെയ്യുന്ന ഓഫിസുകൾ. ആ കെട്ടിടത്തിെൻറ അവസ്ഥയും ഇതുതന്നെയാണ്. യാർഡ് നിറയെ കുണ്ടും കുഴിയുമാണ്.
വാഹനത്തിലും നടന്നും സ്റ്റാൻഡിൻഡിനുള്ളിലേക്ക് കയറാനാവാത്ത സ്ഥിതി. ബസ്സ്റ്റാൻഡ് നിർമാണത്തിന് മുറവിളി തുടങ്ങിയിട്ട് കാലമേറെയായി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ബസ് ടെർമിനലും ടോയ്ലറ്റ് ബ്ലോക്കും നിർമിക്കാൻ അനുവദിച്ചിട്ടുണ്ട്. പണി ഉടൻ തുടങ്ങുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. രണ്ട് കെട്ടിടങ്ങളും പൊളിച്ചുമാറ്റും. ഇതിനും ചേർത്താണ് ടെൻഡർ വിളിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നതോടെ യാർഡിൽതന്നെ താൽക്കാലിക ബസ് ടെർമിനൽ ഒരുക്കും. ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസം മണ്ണുപരിശോധന നടത്തിയതോടെ ജീവനക്കാർ പ്രതീക്ഷയിലാണ്. തലക്കുമീതെ കെട്ടിടം തകർന്നുവീഴുമോ എന്ന് പേടിച്ചാണ് ഓരോ ദിവസവും ഇവർ തള്ളിനീക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ ഭയം ഇരട്ടിച്ചു.
തങ്ങളുടെ അവസ്ഥ കണ്ടിട്ടെങ്കിലും ഉടൻ നിർമാണപ്രവൃത്തി ആരംഭിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.