Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുഞ്ഞിനെ തട്ടിയെടുത്ത...

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം: പിന്നിൽ റാക്കറ്റ് ഇല്ലെന്ന് പൊലീസ്

text_fields
bookmark_border
കുഞ്ഞിനെ തട്ടിയെടുത്ത സംഭവം: പിന്നിൽ റാക്കറ്റ് ഇല്ലെന്ന് പൊലീസ്
cancel
camera_alt

കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിന്‍റെ മാതാപിതാക്കളെ മന്ത്രി വി.എൻ. വാസവൻ ആശ്വസിപ്പിക്കുന്നു

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ മറ്റാരും ഇല്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലിൽ മനസ്സിലായതെന്ന് പൊലീസ്.

ശിശുവിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ വിഷയങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌ന പരിഹാരത്തിനായാണെന്നാണ് സൂചന. നീതുവിന്‍റെ ആൺസുഹൃത്തിനെ ഗാന്ധിനഗർ പൊലീസ് രാത്രി വൈകി എറണാകുളത്തുനിന്ന് പിടികൂടി. തിരുവല്ല സ്വദേശി നീതുവിന്‍റെ വിവാഹം 11 വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. ഭര്‍ത്താവ് തുര്‍ക്കിയിലാണെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നാളുകളായി കളമശ്ശേരിയിലെ ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ മുമ്പ് ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇവർക്കൊപ്പമുണ്ടായിരുന്ന ആറുവയസ്സുകാരൻ സ്വന്തം കുഞ്ഞുതന്നെയാണ്. പ്രതിയെ ചോദ്യംചെയ്തുവരുകയാണ്. അതിനുശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ. കുഞ്ഞിനെ തട്ടിയെടുത്തശേഷം നീതു താമസിച്ചിരുന്ന ഹോട്ടലിലെത്തി ഹോട്ടൽ മാനേജറോട് കുട്ടിയുമായി എറണാകുളത്തേക്ക് പോകാൻ ടാക്സി ആവശ്യപ്പെട്ടു. ഇതിനിടെയാണ് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ മാനേജർക്ക് വിവരം കൈമാറുന്നത്. സംശയം തോന്നിയ മാനേജർ പൊലീസിനെ അറിയിക്കുകയായിരുന്നു. നാലിനാണ് ഇവർ ആറുവയസ്സുകാരനുമായി എത്തി ഹോട്ടലിൽ മുറിയെടുത്തത്. കഴിഞ്ഞയാഴ്ച ഡെന്‍റൽ കോളജിൽ എത്തിയതും നീതുവായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർ എന്ന വ്യാജേനയാണ് ഇവിടെ എത്തിയത്. എന്നാൽ, ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു.

ഹോട്ടലിന് സമീപത്തെ മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന് കോട്ട് വാങ്ങിയാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് നീതു പോയതെന്ന് പൊലീസ് അറിയിച്ചു.

നിർണായകമായത് ടാക്‌സി ഡ്രൈവര്‍ അലക്‌സിന്‍റെ ഇടപെടൽ

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടാൻ സഹായകമായത് ഗാന്ധിനഗര്‍ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്‍റെ നിർണായക ഇടപെടൽ. മെഡി. കോളജിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വൈകീട്ട് നാലോടെ ആശുപത്രിയിയില്‍നിന്ന് ബൈക്കിലെത്തിയ യുവാക്കൾ ടാക്സി സ്റ്റാൻഡിൽ അറിയിച്ചിരുന്നു. യുവതിക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അല്‍പസമയത്തിനകമാണ് സമീപത്തെ ഹോട്ടലില്‍നിന്ന് ഓട്ടംപോകാൻ വിളിവന്നത്.

അലക്‌സ് ഹോട്ടലിലെത്തിയപ്പോള്‍ പിഞ്ചുകുഞ്ഞുമായി കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ഓട്ടമെന്ന് റിസപ്ഷനിലെ യുവതി അറിയിച്ചു. സംശയം തോന്നി മാനേജര്‍ സാബുവിനോട് അലക്‌സ് കാര്യം പറഞ്ഞു. യുവതിക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുംകൂടി ഉണ്ടെന്ന് ഉറപ്പാക്കിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Kidnapping Case
News Summary - Baby abduction: Police say no racket behind
Next Story