Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെട്ടിക്കൂട് കണക്കെ...

പെട്ടിക്കൂട് കണക്കെ ഒരു എയ്ഡ് പോസ്റ്റ്...

text_fields
bookmark_border
aid post
cancel
camera_alt

ജനറൽ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് കെട്ടിടം

കോട്ടയം: ജനറൽ ആശുപത്രിയിലെ ഒഴിഞ്ഞകോണിലെ എയ്ഡ് പോസ്റ്റ് പരിമിതികൾക്ക് നടുവിൽ. അത്യാഹിത വിഭാഗത്തിന് സമീപമാണ് പെട്ടിക്കൂടിന് സമാനമായി എയ്ഡ് പോസ്റ്റ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.

അപകടങ്ങളും മറ്റ് അത്യാഹിതങ്ങളുമായി നിരവധി കേസുകളാണ് ദിനംപ്രതി എത്തുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും സംരക്ഷണത്തിന് വേണ്ടിയാണ് എയ്ഡ് പോസ്റ്റുകൾ. രണ്ട് എ.എസ്.ഐ, നാല് സി.പി.ഒ എന്നിങ്ങനെയാണ് എയ്ഡ് പോസ്റ്റിലെ ജീവനക്കാരുടെ എണ്ണം. ജില്ല പഞ്ചായത്തിൽ നിന്നും ഏഴ് ലക്ഷം രൂപ എയ്ഡ് പോസ്റ്റ് നവീകരിക്കുന്നതിനായി അനുവദിച്ചിരുന്നു.

എന്നാൽ, നാളിതുവരെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല. 650 സ്വകയർ ഫീറ്റിൽ എയ്ഡ് പോസ്റ്റ് നിർമ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ജനറൽ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് ജീവനക്കാരുടെയും അവസ്ഥ പരിതാപകരമാണ്. വിശ്രമിക്കുന്നതിനും മറ്റും സൗകര്യങ്ങളില്ല. പരിമിതികൾക്ക് നടുവിലാണ് ജീവനക്കാർ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത്.

ഇടുങ്ങിയ മുറിക്കുള്ളിലാണ് ജീവനക്കാർ കഴിയുന്നത്. എല്ലാ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ജനറൽ ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലാണ് ഇതിന്റെ എർത്ത് വയർ ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയുടെ പ്രധാന കവാടത്തിനരികെയുള്ള എയ്ഡ് പോസ്റ്റിന്‍റെ മുൻവശത്തായാണ് ഇരുചക്രവാഹന പാർക്കിങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsAid post
News Summary - An aid post is like as a box
Next Story