ജില്ലയിൽ പോളിങ് ജോലിക്ക് 9396 ജീവനക്കാർ
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. ആദ്യഘട്ട റാൻഡമൈസേഷനിലൂടെ 9396 ജീവനക്കാരെയാണ് ജില്ലയിലെ ഒമ്പതു നിയമസഭ മണ്ഡലത്തിലായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
2349 വീതം പ്രിസൈഡിങ് ഓഫിസർമാരെയും ഫസ്റ്റ് പോളിങ് ഓഫിസർമാരെയും 4698 പോളിങ് ഓഫിസർമാരെയും നിയോഗിച്ചു. ഓർഡർ സോഫ്റ്റ്വെയറിലൂടെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചാണു പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമീഷന്റെ https://www.order.ceo.kerala.gov.in വെബ്സൈറ്റിൽനിന്ന് ഓഫിസ് മേധാവികൾ ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കലക്ടർ അറിയിച്ചു.
ആദ്യഘട്ട റാൻഡമൈസേഷനിൽ ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ അജി ജേക്കബ് കുര്യൻ, അഡീഷനൽ ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ റോയി ജോസഫ്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, പരിശീലനത്തിന്റെ നോഡൽ ഓഫിസർ നിജു കുര്യൻ എന്നിവർ പങ്കെടുത്തു.
ആദ്യഘട്ട പരിശീലനം മൂന്നുമുതൽ അഞ്ചുവരെ
കോട്ടയം: തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കും. ആദ്യഘട്ടത്തിൽ പ്രിസൈഡിങ് ഓഫിസർമാർക്കും ഫസ്റ്റ് പോളിങ് ഓഫിസർമാർക്കുമുള്ള പരിശീലനമാണ് നടക്കുക.
രാവിലെ പത്തിനും ഉച്ചക്ക് രണ്ടുമണിക്കുമായി രണ്ടു ബാച്ചിലായാണ് പരിശീലനം. പോളിങ് ഓഫിസർമാർക്കുമുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.