Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേനൽമഴയിൽ കർഷകർക്ക്...

വേനൽമഴയിൽ കർഷകർക്ക് 2.33 കോടിയുടെ നഷ്ടം; എന്ന് കിട്ടും നഷ്ടപരിഹാരം?

text_fields
bookmark_border
rain
cancel

കോട്ടയം: ചൂടിന് ആശ്വാസമായെങ്കിലും കർഷകപ്രതീക്ഷകളെ കണ്ണീരിൽമുക്കി വേനൽമഴ. കാത്തിരിപ്പിനൊടുവിൽ തകർത്തുപെയ്ത വേനൽമഴയിൽ ജില്ലയിലെ കർഷകർക്കുണ്ടായത് 2.33 കോടിയുടെ നാശനഷ്ടങ്ങൾ. ലക്ഷക്കണക്കിനു രൂപയുടെ വാഴയാണ് മഴയിൽ നിലംപൊത്തിയത്. ഭൂരിഭാഗവും കുലക്കാറായതായിരുന്നു. ഇത് കർഷകസങ്കടം ഇരട്ടിപ്പിക്കുന്നു.

കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്കനുസരിച്ച് 294 കർഷകരെയാണ് മഴ ബാധിച്ചത്. കാർഷികവിളകൾ നശിച്ചതിന്‍റെ നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കഴിഞ്ഞ മഴക്കാലത്തെ അടക്കമുള്ള കൃഷിനാശത്തിന്‍റെ നഷ്ടപരിഹാരം കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നൂറുകണക്കിന് കർഷകരാണ് പണം കാത്തിരിക്കുന്നത്.

ഇത്തവണ വാഴ കർഷകർക്കാണ് വേനൽമഴ കനത്ത പ്രഹരമായത്. ഏപ്രിൽ 20 മുതൽ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 41,219 ഏത്തവാഴയാണ് നിലംപൊത്തിയത്. കടുത്തുരുത്തിയിലാണ് ഏറ്റവും കൂടുതൽ വാഴ നശിച്ചത്-23,000. കോട്ടയം- 5237, മാടപ്പള്ളി-190, വാഴൂർ-40, കാഞ്ഞിരപ്പള്ളി-12, പാലാ-150, ഉഴവൂർ-4330, വൈക്കം-770, ഏറ്റുമാനൂർ-510 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്.

കടുത്ത ചൂടിൽ വലിയതോതിൽ എത്തവാഴകൾ കരിഞ്ഞുണങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മഴയുടെ രൂപത്തിൽ അടുത്ത തിരിച്ചടി. കാഞ്ഞിരപ്പള്ളി (ഒമ്പത്), പാലാ (100), ഉഴവൂർ (15) എന്നിങ്ങനെയായി 124 റബർ മരങ്ങളും മഴയിലും കാറ്റിലും ഒടിഞ്ഞു. പാലാ, കടുത്തുരുത്തി, ഉഴവൂർ എന്നിവിടങ്ങളിലായി  5.4 ഹെക്ടറിലെ പച്ചക്കറിയും നശിച്ചു. 77 തെങ്ങിനും നാശമുണ്ടായി. ജാതി, കപ്പ എന്നിവക്കും നാശമുണ്ടായിട്ടുണ്ട്.

പതിവിന് വിരുദ്ധമായി ഇത്തവണ നെൽ കർഷകരെ മഴ കാര്യമായി ബാധിച്ചില്ല. ഇത് ജില്ലയുടെ പടിഞ്ഞാറൻ മേഖലക്ക് ആശ്വാസമായി. മഴ വൈകിയെത്തിയതിനൊപ്പം പടിഞ്ഞാറൻ മേഖലയിൽ കാര്യമായ തോതിൽ വേനൽമഴ പെയ്യാത്തതും നെൽ കർഷകർക്ക് ആശ്വാസമായി. നെല്ല് സംഭരണത്തിൽ മഴ പ്രശ്നം സൃഷ്ടിക്കുന്നുത് പതിവായിരുന്നു. ഇത്തവണ പ്രതിസന്ധികളില്ലാത്ത സംഭരണം ഏറെക്കുറെ പൂർത്തിയായി. ഇത് സപ്ലൈകോക്കും കർഷകർക്കും ആശ്വാസമായി.

കോട്ടയത്ത് 37 ശതമാനം അധികമഴ

കോട്ടയം: വേനൽമഴ നിറവിൽ ജില്ല. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്കനുസരിച്ച് ജില്ലയിൽ 37 ശതമാനം അധികമഴയാണ് പെയ്തത്. 297.9 മില്ലീമീറ്റർ മഴയാണ് മാർച്ച് ഒന്നുമുതൽ കഴിഞ്ഞദിവസം വരെ ജില്ലയിലുണ്ടായത്. കാലാവസ്ഥ വകുപ്പ് 216.7 മില്ലീമീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചത്. ഇതും മറികടന്ന് ജില്ലയിൽ മഴ ലഭിക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധികമഴ ലഭിച്ചതും ജില്ലയിലാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ രണ്ടാം സ്ഥാനവും കോട്ടയത്തിനാണ്. ഒന്നാം സ്ഥാനത്ത് പത്തനംതിട്ടയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer rainidukkifarmers
News Summary - 2.33 crore loss to farmers in summer rains; when Will get compensation?
Next Story