Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഷാനിനെ കൊണ്ടുപോയത്...

ഷാനിനെ കൊണ്ടുപോയത് കൊല്ലാൻ തന്നെ; ആറുമണിക്കൂർ തുടർച്ചയായി തല്ലിച്ചതച്ചു

text_fields
bookmark_border
kottayam youth beaten to death dead body thrown in front of police station
cancel
camera_alt

ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോമോനെ മാങ്ങാനം ആനത്താനത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കോട്ടയം: ഷാൻ കൊലപാതകക്കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ. തിങ്കളാഴ്ച പുലർച്ച 1.58നാണ് ഷാൻ ബാബുവിന്‍റെ അമ്മയും സഹോദരിയും ഈസ്റ്റ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. അവർ ഒറ്റക്കാണെന്നും വേഗം പോകണമെന്നും പറഞ്ഞതിനാൽ അപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഉടൻ കൺട്രോൾ റൂമിൽ അറിയിച്ചു. കൺട്രോൾ റൂമിൽനിന്ന് മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിങ് വാഹനങ്ങളിലേക്കും വിവരം നൽകി. പൊലീസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സന്ദേശം അയച്ചു. എല്ലാ ഓട്ടോറിക്ഷകളും പരിശോധിക്കാനും നിർദേശം നൽകി. ക്രിമിനലുകളുടെ താവളങ്ങളിലും സംശയമുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. പ്രതി ജോമോൻ താമസിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ വാടകമുറിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ജോമോന്‍റെ കൂട്ടാളികളുടെ വീടുകളും പരിശോധിച്ചു. ഇതിനിടയിൽ 3.45നാണ് ഷാനിന്‍റെ മൃതദേഹവുമായി ജോമോൻ സ്റ്റേഷനിൽ എത്തുന്നത്. സ്റ്റേഷൻ കോമ്പൗണ്ടിൽ ഒരാളുടെ ഒച്ച കേട്ട്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി നോക്കിയപ്പോൾ ഒരാൾ സ്റ്റേഷനിലേക്കുള്ള റോഡിന്‍റെ ഭാഗത്ത് ഇരിക്കുന്നതും സമീപം മറ്റൊരാൾ കിടക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇരുന്നയാളിനോട് വിവരം തിരക്കിയപ്പോൾ കാപ്പ ചുമത്തിയ കേഡിയായ ജോമോൻ ആണെന്നും ഈ കിടക്കുന്നത് സൂര്യന്‍റെ കൂട്ടുകാരനായ ഷാൻ ബാബു ആണെന്നും അവനെ ഞാൻ തീർത്തു എന്ന് പറയുകയും ചെയ്തു.
വീണു കിടന്ന ആളെ വാഹനം വരുത്തി ജില്ല ആശുപത്രിയിൽ എത്തിക്കുകയും ഉടൻ എസ്.എച്ച്.ഒയെ അറിയിക്കുകയും ചെയ്തു. ഷാനിനെ കണ്ടെത്താൻ ആ സമയത്ത് കഴിയാവുന്നതെല്ലാം ചെയ്തു. ''പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്. രണ്ടുതവണ ഷാനിന്‍റെ വീട്ടിൽ പോയി ഫോട്ടോ അടക്കം വിവരങ്ങൾ തേടി. പരിശോധന ഉള്ളതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി ഇടവഴികളിലൂടെയാണ് പ്രതികൾ സഞ്ചരിച്ചത്. അതിനാലാണ് ഇവരെ പിടികൂടാനാവാതിരുന്നത്. ഷാനിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി ആദ്യം പറഞ്ഞത്. അത് തെറ്റായിരുന്നുവെന്ന് വ്യക്തമായി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് തട്ടിക്കൊണ്ടുപോയത്.'' ഷാനിനെതിരെ കേസില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതും എസ്.പി തിരുത്തി. വാളയാർ ചെക്ക്പോസ്റ്റ് വഴി 30 കിലോ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായിരുന്നു. പാലക്കാട് ജയിലിലായിരുന്ന ഷാൻ കഴിഞ്ഞ ആഗസ്റ്റിലാണ് പുറത്തിറങ്ങിയതെന്നും എസ്.പി പറഞ്ഞു.

ഷാനിനെ ആറുമണിക്കൂർ തുടർച്ചയായി തല്ലിച്ചതച്ചു

കോട്ടയം: ഷാൻ ബാബു കൊല്ലപ്പെട്ടത് ആറുമണിക്കൂർ നീണ്ട കൊടിയ മർദനത്തിനൊടുവിൽ. ഓട്ടോറിക്ഷയിൽവെച്ചും മാങ്ങാനം ആനത്താനത്തെ ആളൊഴിഞ്ഞ പറമ്പിലിട്ടും ക്രൂരമായി മർദിച്ചു. ഓട്ടോയിൽ കയറ്റിയതുമുതൽ സീറ്റിനു താഴെയിട്ട് മർദനമായിരുന്നു. ഓട്ടോയിൽതന്നെ കണ്ണ് രണ്ടും ഇടിച്ചുതകർത്തു. തുടർന്ന് ആനത്താനത്തെത്തി. റോഡിൽ ഓട്ടോറിക്ഷ നിർത്തി ഷാനിനെ ചുമന്ന് അരികിലെ ചെറിയ വഴിയിലൂടെ നടന്ന് ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. വസ്ത്രമെല്ലാം ഊരിമാറ്റി കാപ്പിവടികൊണ്ടും കൈകൊണ്ടും മർദിച്ചു. സമീപത്തെ മതിലിൽ ചേർത്തുവെച്ച് കൈചുരുട്ടി ഇടിച്ചു.

മൂന്നിടത്തേക്കും വലിച്ചിഴച്ചുകൊണ്ടുപോയാണ് തല്ലിയത്. ഇവിടെയിരുന്ന് സംഘം മദ്യപിച്ചു. തൊട്ടുമുകളിലെ പറമ്പിലിട്ടും മർദനം തുടർന്നു. സംഭവസ്ഥലത്തുതന്നെ ഷാൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹം ഓട്ടോയിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ശരീരമാസകലം ക്ഷതങ്ങളും മുറിപ്പാടുകളുമുണ്ട്.

പ്രതി ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷാനിന്‍റെ അടിവസ്ത്രം, ബെൽറ്റ്, കൊന്ത എന്നിവയും ഗുണ്ടസംഘം മദ്യപിക്കാൻ ഉപയോഗിച്ച ചില്ല് ഗ്ലാസുകളും ഇവിടെനിന്ന് കണ്ടെടുത്തു. ഇവയിൽനിന്ന് വിരലടയാളം ശേഖരിച്ചു. ഈസ്റ്റ് എസ്.എച്ച്.ഒ റിജോ ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഷാനിന്‍റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പക; അഞ്ചുപേരും പിടിയിൽ

കോട്ടയം: യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിൽ അഞ്ചുപ്രതികളും പിടിയിൽ. ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേർ കസ്റ്റഡിയിലുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വിമലഗിരി ഉറുമ്പിയത്ത് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോമോൻ കെ. ജോസ്, അഞ്ചാം പ്രതി ഓട്ടോഡ്രൈവറായ പാമ്പാടി സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ലുതീഷ്, മൂന്നാംപ്രതി സുധീഷ്, നാലാംപ്രതി കിരൺ എന്നിവരെ ചൊവ്വാഴ്ച പുലർച്ച കസ്റ്റഡിയിലെടുത്തു. ഇവർ മാത്രമാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് എസ്.പി പറഞ്ഞു.

ശരത്രാജിന്‍റെയും (സൂര്യൻ) ജോമോന്‍റെയും ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ഷാനും പ്രതി ജോമോനും അടുപ്പക്കാരായിരുന്നു. ഷാനിന്‍റെ വീട്ടുകാർക്കും ഈ അടുപ്പം അറിയാം. ശരത്രാജുമായും ഷാൻ അടുപ്പത്തിലായിരുന്നു. ശരത്രാജും സംഘവും ചേർന്ന് കഴിഞ്ഞ ഒക്ടോബറിൽ ജോമോന്‍റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ലുതീഷിനെ തൃശൂരിലേക്കു വിളിച്ചുവരുത്തി നഗ്നനാക്കി മർദിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രദർശിപ്പിച്ചിരുന്നു. ഈ വിഡിയോക്ക് ഷാൻ ലൈക്കും കമന്‍റുമിട്ടതോടെ ജോമോന് പകയായി. കാപ്പ ഇളവുനേടി പുറത്തുവന്നപ്പോൾ ഷാനും ശരത്രാജും ഒരുമിച്ച് കൊടൈക്കനാൽ യാത്ര പോയതിന്‍റെ പടവും ഫേസ്ബുക്കിൽ കണ്ടു. ഇതോടെ ഷാൻ ശരത്രാജിന്‍റെ ആളാണെന്നുറപ്പിച്ചു. തുടർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോമോന്‍റെ സംഘാംഗത്തെ എങ്ങനെയൊക്കെ മർദിച്ചോ അതുപോലെയെല്ലാം ഷാനിനെയും മർദിച്ചതായി പ്രതികൾ പൊലീസിനോടു പറഞ്ഞു.

ജോമോനെതിരെ 15 കേസുണ്ട്. 2018 ൽ കാപ്പ ചുമത്താൻ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. രണ്ടാമത് നൽകിയ റിപ്പോർട്ടിലാണ് 2021ൽ കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കിയത്.

രണ്ടാം പ്രതിക്കെതിരെ 17 ഉം മൂന്നാം പ്രതിക്കെതിരെ മൂന്നും നാലാം പ്രതികൾക്കെതിരെ ഓരോ കേസുമുണ്ട്. അഞ്ചാം പ്രതി ഓട്ടോ ഡ്രൈവറായ ബിനു ഈ കേസിൽ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ജോമോന് കാപ്പയിൽ ഇളവുനൽകുമ്പോൾ പൊലീസിന്‍റെ റിപ്പോർട്ട് തേടിയിരുന്നില്ലെന്നും എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goonsMurder CasesShan Murder Case
News Summary - kottayam youth beaten to death dead body thrown in front of police station
Next Story