Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാലിന്യം നിക്ഷേപിച്ച...

മാലിന്യം നിക്ഷേപിച്ച കച്ചവടസ്ഥാപനത്തിന് നഗരസഭ 10,000 രൂപ പിഴചുമത്തി

text_fields
bookmark_border
ഈരാറ്റുപേട്ട: പൊതുനിരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളിയ സ്ഥാപനത്തിന് നഗരസഭ 10,000 രൂപ പിഴചുമത്തി. സ്ഥാപനത്തിൻെറ അഡ്രസിൽ പാഴ്സൽ വന്ന ചാക്കിൽ തന്നെ മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ചതാണ് കട ഉടമയെ കൈയോടെ പിടികൂടിയത്. ഈരാറ്റുപേട്ട തോട്ടുമുക്ക്-നടക്കൽ കോസ് വേ പാലത്തിൻെറ സൈഡുഭാഗത്ത് മാലിന്യം നിക്ഷേപിക്കൽ കർശനമായി നിരോധിച്ച പ്രദേശത്താണ് കടയിൽനിന്നുള്ള അവശിഷ്ടങ്ങൾ തള്ളിയത്. കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രദേശത്ത് ചെറിയ കവറുകളിലായി ഭക്ഷണ വേസ്റ്റ് ഉൾെപ്പടെ പലരും നിക്ഷേപിക്കാറുണ്ടായിരുന്നു. നഗരത്തിൻെറ പലഭാഗത്ത് താമസിക്കുന്നവർ വാഹനങ്ങളിലെത്തി കവറിൽ കെട്ടിയ മാലിന്യം വലിച്ചെറിയാൻ തുടങ്ങിയതോടെ ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടാൻ തുടങ്ങി. പരിസരവാസികൾ നഗരസഭയിൽ പരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതരെത്തി മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അതിനുശേഷവും പലരും മാലിന്യം നിക്ഷേപിക്കാറുണ്ടായിരുന്നു. പ്രദേശത്തുകാർ പല ദിവസങ്ങളിൽ ഇവിടെ കാവലിരുന്നിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. മാലിന്യം നിക്ഷേപിച്ച ചാക്കിൽ കട ഉടമയുടെ അഡ്രസ് ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചതും തുടർന്ന് നടപടി സ്വീകരിച്ചതും. ചിത്രം: KTL56 Malinyakendram പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ച പ്രദേശം പരിസരവാസികളുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട നഗരസഭ അധികൃതർ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story