Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:41 AM IST Updated On
date_range 15 April 2022 5:41 AM ISTപരസ്യഏജന്‍സി തുടങ്ങാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
ഏറ്റുമാനൂര്‍: പരസ്യഏജന്‍സി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റില്‍. ഏറ്റുമാനൂരില്‍ മൊബൈൽ ഷോപ് നടത്തിവരുന്ന ഷഫീഖ് കെ. കുഞ്ഞുമോനെയാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അതിരമ്പുഴ പറവേലിമറ്റം മുഹമ്മദ് സുഹൈലിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസൈൽ അഡ്വർടൈസ്‌മെന്‍റ് എന്ന പേരിൽ പരസ്യഏജന്‍സി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്താണ് മുഹമ്മദ് സുഹൈലിന്‍റെ പക്കല്‍നിന്ന് ഷഫീഖ് അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റിയത്. 25,000 രൂപ മാസം വരുമാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. വാങ്ങിയ പണത്തിന് ഉറപ്പായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നെങ്കിലും വണ്ടിചെക്കായിരുന്നു. വാഗ്ദാനം നിറവേറ്റാതെ വന്നതോടെയാണ് മൂന്ന് മാസം മുമ്പ് മുഹമ്മദ് സുഹൈല്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിനുശേഷം ഷഫീഖ് കെ. കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി. സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ച് ദമ്പതികൾക്ക് പരിക്ക് കോട്ടയം: സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ച് ദമ്പതികൾക്കു പരിക്കേറ്റു. പാമ്പാടി വള്ളാരിയിൽ വി.ആർ. ശശി (46), ഭാര്യ ബീന ശശി (42) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ വാരിശ്ശേരി പഴയ കാർ ഷോറൂമിന് സമീപമാണ് അപകടം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് അയ്മനത്തെ ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. അമിതവേഗത്തിൽ പിന്നിൽനിന്നുവന്ന ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു. ബൈക്ക് നിർത്താതെ പോയി. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story