Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:39 AM IST Updated On
date_range 29 March 2022 5:39 AM ISTനാടിന്‍റെ സ്വത്ത് പിടിച്ചെടുക്കാനും ആർ.എസ്.എസിനെ വളർത്താനും ബി.ജെ.പി ശ്രമം -കെ.ജെ. തോമസ്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: കോർപറേറ്റുകളെ ഉപയോഗിച്ച് നാടിന്‍റെ സ്വത്തുക്കൾ പിടിച്ചെടുക്കാനും ആർ.എസ്.എസിനെ വളർത്താനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. തോമസ്. പൊതുപണിമുടക്കിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടാർക്കാകെ നല്ല അഭിപ്രായമുള്ള എൽ.ഐ.സിയെപ്പോലും കേന്ദ്രസർക്കാർ വിറ്റഴിച്ചു. 21 പൊതുമേഖലാസ്ഥാപനങ്ങളും വിറ്റഴിച്ചു. ഏറ്റവും അവസാനം കൊച്ചി തുറമുഖവും വിൽക്കാൻ പോകുന്നു. തൊഴിലാളികളുടെനേരെ കരിനിയമങ്ങൾ ഓരോന്നായി ചാർജ് ചെയ്ത് ജോലി, വിനോദം, വിശ്രമം എന്നിവയുടെ ദിവസവും എട്ടുമണിക്കൂർ വീതമെന്ന സമയക്രമവും തെറ്റിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിൽനിയമങ്ങൾ ബലികഴിക്കുന്നവരെ അധികാരത്തിൽനിന്ന് പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കെ.ജെ. തോമസ് പറഞ്ഞു. ചിത്രം: KTL Mdkym പൊതുപണിമുടക്കിന്‍റെ ഭാഗമായി മുണ്ടക്കയത്ത് നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story