Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂനികുതി വര്‍ധന...

ഭൂനികുതി വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍പ്രഹരം -അഡ്വ. വി.സി. സെബാസ്റ്റ്യന്‍

text_fields
bookmark_border
കോട്ടയം: ബജറ്റില്‍ നിർദേശിച്ച ഭൂനികുതി വർധന പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഭൂനികുതി നിർദേശത്തിന്‍റെ പിന്നിലുള്ള യഥാർഥചിത്രം പഠനവിഷയമാക്കാന്‍ കര്‍ഷക സംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ധന ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍വർധനയുടെ പ്രത്യാഘാതം കര്‍ഷകന് താങ്ങാവുന്നതിലും അധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്തനികുതി നിരക്കാണ് നിർദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന്​ തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി വർധിക്കും. നികുതിവർധനയുടെ ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേക്കും വന്‍തുക ഭൂവുടമകള്‍ അടക്കേണ്ടിവരും. നികുതിയടക്കാന്‍ കാലതാമസം വന്നാല്‍ മാസംതോറും രണ്ടുശതമാനം പിഴയും അടക്കേണ്ട കൊള്ളപിഴപ്പലിശ സംവിധാനവുമാണ് കര്‍ഷകരുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള നിർ​ദേശവും വന്‍തിരിച്ചടിയാകും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ സ്തംഭിക്കും. സ്വന്തംഭൂമി വില്‍ക്കാന്‍പോലും കര്‍ഷകര്‍ക്ക് സാധിക്കാതെ വരും. കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞ്​ ഖജനാവ് നിറക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന്​ വി.സി. സെബാസ്റ്റ്യന്‍ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story