Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:46 AM IST Updated On
date_range 11 March 2022 5:46 AM ISTപ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം: സി.ഐക്ക് നോട്ടീസ്
text_fieldsbookmark_border
എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തിൽ തിരുവല്ലം സി.ഐ സുരേഷ് വി. നായർക്ക് കാരണംകാണിക്കൽ നോട്ടീസ്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണിത്. കസ്റ്റഡി മരണം സംബന്ധിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കസ്റ്റഡിയിലിരിക്കവേ പ്രതി മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം എസ്.എച്ച്.ഒമാർക്കാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സി.ഐക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലം ജഡ്ജിക്കുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളിലൊരാളായ സുരേഷ്കുമാർ മരിച്ചത്. തിരുവല്ലം സ്റ്റേഷനിലെ എസ്.ഐ ബിപിൻ, ഗ്രേഡ് എസ്.ഐ സജീവ്, പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ സുരേഷിന്റെ മരണകാരണം ഹൃദയാഘാതംമൂലമെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ജില്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story